മുണ്ടക്കയം: ഒരു കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി മുണ്ടക്കയത്ത് പിടിയില്‍. തമിഴ്നാട് കമ്പം സ്വദേശി ഉലക തേവര് തെരുവില്‍ ഒന്നാം നമ്പര്‍ സ്ട്രീറ്റില്‍ കുമരേശന്‍ (45) നെയാണ് മുണ്ടക്കയം എക്സൈസ് സംഘം പിടിക്കൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്,രാജേഷിന്റെ നേതൃത്വത്തില്‍ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശേധനയില്‍ കുമൡില് നിന്നും വന്ന കെ.എസ്.ആര്.ടി,സി. ബസില്‍നിന്നുമാണ് കുമരേശനെ പിടികൂടുന്നത്.കമ്പത്തു നിന്നു കോട്ടയത്തേക്കു കൊണ്ടുപോയ കഞ്ചാവ് വാങ്ങാനെത്തുന്നവരെ പിടിക്കൂടാനായി എക്സൈസ് സംഘം ശ്രമം നടത്തിയെങ്കിലും പിടികൂടാനായില്ല.
സംഭവത്തെപറ്റി എക്സൈസ് പറയുന്നതിങ്ങനെ. മുണ്ടക്കയം,പൊന്‍കുന്നം,കോട്ടയം എന്നിവിടങ്ങളിലെ ഇടനിലക്കാര്‍ക്ക് തമിഴ്നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘങ്ങളെ സംബന്ധിച്ചു എക്സൈസിന് കൃത്യമായി വിവരം ലഭിച്ചിരുന്നു.പ്രതികളെ പിടികൂടാനായി എക്സൈസ് ഇന്റലിജന്‍സ് പ്രതിനിധി കെ.എന്‍.സുരേഷിന്റെ നേതൃത്വത്തില്‍ ദീര്‍ഘ നാളായി നടത്തിയ ശ്രമമാണ് വിജയത്തിലെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ വേഷംമാറി നിലയുറപ്പിച്ചു.9.30 ന് ബസ് സ്റ്റാന്‍ഡിലെത്തിയ കുമരേശനെ എക്സൈസ് സംഘം പിടിക്കൂടുകയായിരുന്നു. ഇയാളില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ് ചെറു ബാഗിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തു. വിശദമായ ചോദ്യചെയ്യലില്‍ കസ്റ്റഡിലിയെടുത്ത മുരുകേശന് മുഖേനെ ഇടപാടുകാരെ പൊന്കുന്നത്തെത്താന് ആവശ്യപ്പെട്ടിരുന്നു.മുരുകേശനെയുമായി എക്സൈസ് സംഘം പൊന്കുന്നത്തെത്തിയങ്കിലും ഇടപാടുകാര്‍ കടന്നുകളഞ്ഞു.
എ.ഇ.ഐ മുഹമ്മദ് ഹനീഫ,പി.ഒമാരായ ടി സബിന്‍,എ.കെ.വിജയന്, സി.ഇ.ഒമാരായ സുരേഷ് കുമാര്‍, പി.എ.നജീബ്, സി.എസ്.നസീബ്, രാജിവ്, സന്തോഷ് കുമാര്‍, റെജി കൃഷ്ണന്, കെ.എ.നവാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: