മുണ്ടക്കയം: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ നാല്പ്പത്തിരണ്ടുകാരന് പോലീസ് കസ്റ്റഡിയിനായതായി സൂചന. തൃശൂര്‍ വിയ്യൂര്‍ പള്ളിഭാഗം കണ്ണേകാവില്‍ വിജയകുമാര്‍ (42) ആണ് പിടിയിലായത്. ഡോക്ടര്‍മാരുടെ സ്റ്റിക്കര്‍ പതിച്ച ഇയാളുടെ ആഡംബര കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റൊരു പ്രതിയായ കണ്ണിമല പഞ്ചാരരാജുവെന്ന് അറിയപ്പെടുന്ന ജോസ് പുത്തന്‍പുര (52) യെ കഴിഞ്ഞ ജൂലായില്‍ പോലീസ് പിടികൂടിയിരുന്നു. വിസ തട്ടിപ്പിന് ഇരയായവരുടെ പരാതിയില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ കോയമ്പത്തൂരില്‍ നിന്നാണ് വിജയകുമാറിനെ പിടികൂടിയത്. കോയമ്പത്തൂരിന് സമീപത്ത് താമസിച്ചിരുന്ന ഇയ്യാള് പലാക്കാട് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.
ഓസ്ട്രേലിയയില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലികള്‍ നല്‍കാമെന്ന് പറഞ്ഞ് മുണ്ടക്കയം പരിസരപ്രദേശമുള്പ്പെടെ വിവിധ സ്ഥലങ്ങളിലെ നിരവധിയാളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് വിജയകുമാറിനെ കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി വിജയകുമാര്‍ ആസ്ട്രേലിയലേക്ക് വര്‍ഷങ്ങളായി വിസ നല്ക്കുയാളണെന്നും ജോലി ഉറപ്പായിട്ടും ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷം വിജയകുമാറിന്റ വിവിധ ബാങ്കുകളിലെ അകൗണ്ടിലേക്ക് ആവശ്യക്കാരെ കൊണ്ട് പണമിടീക്കുകയാണ് പതിവ്.
മുണ്ടക്കയം കരിനലം സ്വദേശി പടിഞ്ഞറെമഠത്തില്‍ സാബു വര്‍ഗ്ഗീസിന്റ കൈയില്‍ നിന്നും 1.55 ലക്ഷം,ചെളിക്കുഴി കൊല്ലംപറമ്പില്‍ ഉല്ലാസ് 50,000,ഏന്തയാര്‍ പുതുപറമ്പില്‍ രഞ്ജിത്ത് ആന്റണി 1.50 ലക്ഷം,കൂവപ്പള്ളി കിഴക്കേതില്‍ അഭിലാഷ് 1.50 ലക്ഷം,കോട്ടയം വയല നടുമാടത്തോന് ജോക്കബ് ചോക്കോ 2.40 ലക്ഷം, കാഞ്ഞിരപ്പള്ളി ആനക്കല്ല് കുന്നത്ത് സെവിന്‍ 1.40,കോരുത്തോട് പെരിങ്ങലംതറപ്പേല്‍ മറിയാമ്മ 1,80 ലക്ഷം,മുപ്പത്തിയഞ്ചാമൈല്‍ സ്വദേശിനി രജനിയില്‍ നിന്നും 1.50, പൈക സ്വദേശിയില്‍ നിന്നും 1.50 ലക്ഷം രൂപ വീതവുമാണ് ജോസ് മുഖേന വിജയകുമാര്‍ തട്ടിയതായി പരാതി.
തട്ടിപ്പ് നടത്തി ലഭിച്ച പണം ഉപയോഗിച്ച് കോയമ്പത്തൂരില്‍ 32 ഏക്കര്‍ സ്ഥലം വിജയകുമാര്‍ വാങ്ങിയതായി പോലീസിന് വിവരം ലഭിച്ചു.വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയതിന് ഇയ്യാക്കെതിരെ തൃപ്പുണിത്തുറ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. രണ്ട് ഭാര്യമാരുള്ള ഇയ്യാള് 27 കാരിയായ ബിടെക് കാരിയോടെപ്പം കോയമ്പത്തൂരില്‍ താമസിച്ച് വരുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: