കൊച്ചി: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും സിബിഐ അന്വേഷണത്തിന്റെ കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം.ഷെഫീക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.
ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം ആവശ്യമെങ്കില്‍ വിഎസിന് കോടതിയെ സമീപിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. നേരത്തേ, സോളാര്‍ കേസുകളുടെ അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്.
35 കേസുകളില്‍ മുപ്പത്തിരണ്ടിലും അന്വേഷണം പൂര്‍ത്തിയായെന്നും മൂന്ന് കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീര്‍ന്നുവെന്നും പോലീസ് അറിയിച്ചു. എറണാകുളം നോര്‍ത്ത്, സൗത്ത്, ഹോസ്ദുര്‍ഗ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഒത്തുതീര്‍പ്പായതെന്നും പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് കേസ് സിബിഐക്കു കൈമാറേണ്ടെന്ന് കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: