കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. എഡിജിപി സിബി മാത്യൂസ്, ഡിവൈഎസ്പി കെ.കെ.ജോഷ്വ, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയന് എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഐഎസ്ആര്‍ഒയിലെ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനാണു ഹൈക്കോടതിയെ സമീപിച്ചത്. ഔദ്യോഗിക ജോലിയുടെ ഭാഗമായാണു തങ്ങള്‍ കേസ് അന്വേഷിച്ചതെന്നും പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ വാദിച്ചു.
20 ദിവസം മാത്രമാണു കേസ് അന്വേഷിച്ചത്. അതുകൊണ്ടുതന്നെ കേസിന്റെ കൂടുതല്‍ ആഴങ്ങളിലേക്കു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: