ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗക്കേസ് പ്രതിയുമായുള്ള അഭിമുഖം ഭാരതത്തില്‍ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ ഡോക്യുമെന്ററി യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടു. 59:53 മിനിറ്റ് ദൈര്‍ഘമുള്ള വിഡിയോയാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ബിബിസി ഫോര്‍ എന്ന ചാനല്‍ ഭാരത സമയം ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്ക് ഡോക്യുമെന്ററി യുകെയില്‍ സംപ്രേക്ഷണം ചെയ്തതിനു പിന്നാലെയാണ് ഇത് യൂട്യൂബിലും പ്രത്യക്ഷപ്പെട്ടത്. ബിബിസിയുടെ ഔദ്യോഗിക ചാനല്‍ വഴിയല്ല ഡോക്യുമെന്ററി യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. പെണ്‍കുട്ടികളെ ജാഗ്രത്ര! രക്ഷിക്കാനിവിടെ ആരുമില്ല പ്രതിഷേധിക്കുക… എന്ന മലയാളം പോസ്റ്ററുമായി വായ്മൂടി കെട്ടി പ്രതിഷേധിക്കുന്നവരുടെ ദൃശ്യങ്ങളോടെയാണ് വിഡിയോ തുടങ്ങുന്നത്.
വിവാദ അഭിമുഖം ഭാരതത്തില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പട്യാല കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. അഭിമുഖം ഇന്റര്‍നെറ്റില്‍ നല്‍കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചാണ് ബിബിസി ഫോര്‍ യുകെയില്‍ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതും പിന്നീട് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: