തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്ന മാര്‍ച്ച് 13ന് നിയമസഭ വളയാന്‍ എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. അന്ന് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി തീരുമാനിച്ചു.
സമരത്തിന്റെ രൂപരേഖ തീരുമാനിക്കാന്‍ മുന്നണി ഉപസമിതിയെയും നിയോഗിച്ചു. ബാര്‍ കോഴയില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനാണ് മുന്നണിയുടെ തീരുമാനം.പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും യോഗത്തില്‍ പങ്കെടുത്തു.
ബാറുടമകളില്‍ കോഴ വാങ്ങിയതിന് കേസ് നേരിടുന്ന ധനമന്ത്രി കെ എം മാണിക്കെതിരായ സമരംതന്നെയായിരുന്നു യോഗത്തിലെ മുഖ്യ ചര്‍ച്ചാവിഷയം.
ഇടതുമുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഎമ്മിനും സിപിഐയ്ക്കും പുതിയ നേതൃത്വം വന്നതിന് ശേഷം ചേര്‍ന്ന ആദ്യ എല്‍ഡിഎഫ് യോഗത്തിലാണ് സര്‍ക്കാരിനെതിരേ സമരം ശക്തമാക്കാന്‍ തീരുമാനമുണ്ടായത്.
മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിലെ മറ്റാരെങ്കിലും ബജറ്റ് അവതരിപ്പിക്കണമെന്നുമാണ് എല്‍ഡിഎഫിലെ പൊതു നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: