ന്യൂദല്‍ഹി: ദിമാപൂരില്‍ പീഡന കേസിലെ പ്രതിയെ ജനക്കൂട്ടം കൈയ്യേറ്റം ചെയ്തതിനെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.
കേസുമായി ബന്ധപ്പെട്ട് ദിമാപൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊണ്ടു വന്നപ്പോഴാണ് 35ക്കാരനായ പ്രതി സയ്യീദ് ഫരീദ് ഖാന് ജനക്കൂട്ടത്തിന്റെ രോഷത്തിനിരയായത്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ വേണ്ടനടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അധികൃതര്‍ക്ക് നല്കി കഴിഞ്ഞെന്നും രാജ്നാഥ് വ്യക്തമാക്കി.
ആവശ്യത്തിനുള്ള സുരക്ഷാ സേനയെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ നിയമം കൈയിലെടുക്കരുതെന്ന് പറഞ്ഞ രാജ്നാഥ് സിംഗ് കോടതിയെ വിശ്വസിക്കണമെന്നും വ്യക്തമാക്കി.
അതേസമയം പീഡന കേസുകളില്‍ ശിക്ഷ വിധക്കുന്നതിനായി അതിവേഗ കോടതികള്‍ കൊണ്ടു വരണമെന്ന് ദല്‍ഹി കമ്മീഷന് ഫോര്‍ വുമണ്‍(ഡി സി ഡബ്ല്യു) ചെയര്‍പേഴ്സണ്‍ ബര്‍ഖ ശുക്ല സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: