ബാഗ്ദാദ്: അഫ്ഗാനിസ്ഥാനിലെ താലിബാന് ഭീകരര്‍ ചെയ്തപോലെ ഇറാഖിലെ ഐഎസ് ഭീകരര്‍ പുരാതനനഗരങ്ങളും പൗരാണിക സംസ്കാരങ്ങളുടെ അവശേഷിപ്പുകളും തച്ചുതകര്‍ത്തു തുടങ്ങി. പുരാതന അസീറിയന്‍ നഗരമായ നിമൃത് ആണ് ആദ്യം തകര്‍ത്തു തുടങ്ങിയിരിക്കുന്നത്. ബുള്‍ഡോസറുകളും മറ്റും കൊണ്ടുവന്ന് നഗരം കിളച്ചുമറിച്ചുകൊണ്ടിരിക്കുകയാണ് ഭീകരര്‍.
വ്യാഴാഴ്ച ഉച്ചയോടെയാണ് ഇത് തുടങ്ങിയത്. പൗരാണിക പ്രതിമകളും സ്തൂപങ്ങളും സ്മാരകങ്ങളും ട്രക്കുകള്‍ ഉപയോഗിച്ച് വലിച്ചു താഴത്തിടുകയാണ്. അസീറിയന്‍ കാലഘട്ടത്തിലെ രത്നമാണ് നിമൃത് നഗരം. പതിമൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിച്ച നഗരം ടൈഗ്രീസ് നദിക്കരയിലാണ്.
ഇറാഖി ആര്‍ക്കിയോളജിസ്റ്റ് അബ്ദുളമീര് ഹംദാനി പറഞ്ഞു. അടുത്തത് ഹത്ര നഗരമായിരിക്കുമെന്നാണ് സൂചന. രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള നഗരമാണിത്. യുെനസ്കോ ലോകപാരമ്പര്യ നഗരമായി പ്രഖ്യാപിച്ച ഒന്നാണിത്.
അനവധി പുരാവസ്തുക്കളാണ് 1988ല്‍ നിമൃതില് നിന്ന് കണ്ടെടുത്തത്.
രത്നങ്ങളും അമൂല്യമായ കല്ലുകളും എല്ലാമാണ് അന്ന് ഖനനത്തില്‍ ലഭിച്ചത്. ഇവയില്‍ പലതും ഇറാഖി നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലമാസു പ്രതിമ (മനുഷ്യത്തലയുള്ള, ചിറകുള്ള കാള പ്രതിമകള്‍) ലണ്ടനിലെ മ്യൂസിയത്തില്‍ വരെ കാണാം. ഇവയൊക്കെ തകര്‍ത്തേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: