കൊല്ലൂര്‍: ഭക്തിയുടെ നിറവില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മഹാരഥോത്സവം നടന്നു. ഫാല്‍ഗുനമാസത്തില്‍ കൃഷ്ണപക്ഷത്തിലെ മൂലം നക്ഷത്രമായ ഇന്നലെയാണ് മൂകാംബികാദേവി രഥത്തിലേറി ഭക്ത സഹസ്രങ്ങള്‍ക്ക് ദര്‍ശന പുണ്യം നല്‍കിയത്. മുഖ്യ തന്ത്രിമാരായ ഗോവിന്ദ അഡിഗ, രാമചന്ദ്ര അഡിഗ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് അമ്മ ക്ഷേത്രത്തിന് പുറത്തുള്ള രഥത്തിലേറിയത്.
പൂജയ്ക്കുശേഷം കിഴക്കെ ഗോപുരത്തിന് മുമ്പില്‍ നിന്നും വൈകിട്ട് 5.40 ഓടെ പ്രയാണം തുടങ്ങിയ ബ്രഹ്മരഥം സൗപര്‍ണ്ണികയെ ലക്ഷ്യം വെച്ച് നീങ്ങി. നദീതീരത്തേക്കുള്ള വഴിയിലെ ഓലകമണ്ഡപം വരെ നീണ്ട രഥഘോഷയാത്ര പരമ്പരാഗത ചടങ്ങുകള്‍ക്ക് ശേഷം 6.05 ഓടെ ക്ഷേത്ര സന്നിധിയിലേക്ക് തിരിച്ചു. 6.15ന് കിഴക്കെ നടയില്‍ ബ്രഹ്മരഥം തിരിച്ചെത്തിയതോടെ അവരോഹണ ചടങ്ങുകള്‍ തുടങ്ങി.
രഥത്തില്‍ നിന്നും പുറത്തിറക്കിയ വിഗ്രഹങ്ങള്‍ ആരതിയുഴിഞ്ഞ് പല്ലക്കിലേറ്റി. തുടര്‍ന്ന് ചുറ്റമ്പലത്തിലെ സരസ്വതി മണ്ഡപത്തിലെത്തിച്ച വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ വിശേഷാല്‍ പൂജകള്‍ നടന്നു. പിന്നീട് വിഗ്രഹങ്ങള്‍ രണ്ടും എഴുന്നള്ളത്തായി ശ്രീകോവിലില്‍ എത്തിച്ചു. സര്‍വ്വാഭരണ വിഭൂഷിതയായി ഫലങ്ങളും പുഷ്പങ്ങളും മറ്റുമായി വര്‍ണ്ണാലങ്കൃതമായ രഥത്തിലേറിയുള്ള ദേവിയെ ദര്‍ശിക്കാന്‍ വന്‍ തിരക്കാണ് സന്നിധിയില്‍ അനുഭവപ്പെട്ടത്.
പരീക്ഷാ ചൂടിനിടയിലും ആയിരക്കണക്കിന് മലയാളികള്‍ ഇവിടെ എത്തിയിരുന്നു. രാവിലെ എട്ടുമണിയോടെ മുഹൂര്‍ത്ത ബലിയോടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഒന്‍പതിന് ക്ഷിപ്രബലിക്കും രഥബലിക്കും ശേഷം രാവിലെ 11.15 നാണ് രഥാരോഹണം നടന്നത്. തുടര്‍ന്ന് രഥം വലിക്കായി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ പ്രതീകാത്മകമായി രഥചലനം നടന്നു.
കിഴക്കെ ഗോപുരം വരെ രഥം എഴുന്നള്ളിച്ചു. ഇന്ന് വൈകീട്ട് അസ്തമയത്തോടെ ഓക്കുളി ഉത്സവവും സൗപര്‍ണ്ണികയില്‍ ആറാട്ടും നടക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന മഹാരഥോത്സവത്തിന് നാളെ രാവിലെ 9.30ന് കൊടിയിറങ്ങു
പ്രതികരിക്കാൻ ഇവിടെ എഴുതുക: