തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. തത്ക്കാലം താന്‍ രാജിക്കില്ലെന്നും കാത്തിരുന്ന് കാണുകയാണ് തന്റെ നയമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പി.സി. ജോര്‍ജിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെ.എം മാണിയും പി.ജെ ജോസഫും മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പി.സി ജോര്‍ജ് ഇന്ന് രാവിലെ എട്ടരമണിയോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.
രാജി സന്നദ്ധത അറിയിച്ചെങ്കിലും രാജിക്കത്ത് കൈമാറിയിട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. തന്റെ രാജിക്കാര്യത്തില്‍ യുഡിഎഫ് ആണ് തീരുമാനമെടുക്കേണ്ടതെന്നും തന്നെ അപമാനിക്കണമെന്ന് ചിന്ത യുഡിഎഫിനും മുഖ്യമന്ത്രിക്കുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന കെ.എം മാണിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതാക്കള്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് രാജിസന്നദ്ധത അറിയിച്ച് പിസി ജോര്‍ജ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: