തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരെ ലോകായുക്തയില്‍ ബാറുടമയുടെ മൊഴി. ബാറുടമയായ സാജു ഡൊമിനിക്കാണു മൊഴി നല്‍കിയത്. 15 ലക്ഷം രൂപയുമായി ബാര്‍ അസോസിയേഷന് ട്രഷറര്‍ തങ്കച്ചന് മാണിയുടെ വീട്ടിലേക്കു കയറിപ്പോകുന്നതു താന്‍ കണ്ടെന്നാണു സാജു ഡോമിനിക് മൊഴി നല്‍കിയത്.
എന്നാല്‍ പണം കൈമാറുന്നതു താന്‍ കണ്ടില്ലെന്നും അദ്ദേഹം ലോകായുക്തയ്ക്കു മുമ്പില്‍ നേരിട്ടു ഹാജരായി മൊഴി നല്കി. പാലായിൽ കുഞ്ഞുമോന്റെ ഹോട്ടലിൽ പോയാണ് പണം ശേഖരിച്ചതെന്നും പിന്നീട് തന്റെ കാറിൽ മാണിയുടെ വീടിനുമുന്നിലെത്തി ബാർ അസോസിയേഷൻ ട്രഷററായ തങ്കച്ചന് പണം കൈമാറുകയായിരുന്നെന്നും സാജു പറഞ്ഞു.
ജോൺ കല്ലാട്ടിന് തങ്കച്ചനാണ് പണം നൽകിയത്. മാണിക്ക് നേരിട്ട് പണം കൊടുത്തതായി തനിക്ക് അറിയില്ലെന്നും സാജു ഡൊമിനിക് വ്യക്തമാക്കി. ലോകായുക്ത നടപടി സ്റ്റേ ചെയ്യണമെന്ന് ഹൈക്കോടതിയിൽ ഹർജിയുള്ളതിനാല്‍ ജോൺ കല്ലാട്ടും രാജ്കുമാർ ഉണ്ണിയും ഹാജരായെങ്കിലും മൊഴി നൽകിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: