ന്യൂദല്‍ഹി: വന്‍ തുകയ്ക്ക് സ്പെക്ട്രം ലേലത്തില്‍ പോയ പശ്ചാത്തലത്തില്‍ നിരക്കുകള്‍ ഉയരുമെന്ന മൊബൈല്‍ കമ്പനികളുടെ നിലാപാട് കേന്ദസര്‍ക്കാര്‍ തള്ളി. സ്പെക്ട്രം ലേലത്തിന്റെ പേരില്‍ നിരക്ക് വര്‍ധിപ്പിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ലേലം ടെലികോം കമ്പനികള്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലേലം പിടിച്ച കമ്പനികള്‍ക്ക് സ്പെക്ട്രം ഉപയോഗിക്കുന്നതിനുള്ള അവകാരം 20 വര്‍ഷം വരെ നിലനിര്‍ത്താം. അങ്ങനെ നോക്കിയാല്‍ നിരക്ക് മിനിട്ടിന് 1.3 പൈസയില്‍ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഷത്തേക്ക് 5300 കോടി മാത്രമാണ് ഈ ഇനത്തിലെ ചെലവ്.
19 ദിവസം നീണ്ട സ്പെക്ട്രം ലേലം പൂര്‍ത്തിയായപ്പോള്‍ 1,09,875 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍, റിലയന്‍സ്, ടാറ്റ ടെലിസര്‍വിസ് തുടങ്ങിയവക്കൊപ്പം മുകേഷ് അംബാനിയുടെ പുതിയ കമ്പനി ജിയോ നെറ്റും മത്സരിച്ചതോടെയാണ് സര്‍ക്കാറിന് പ്രതീക്ഷിച്ചതിലേറെ വരുമാനത്തിന് വഴി തുറന്നത്.
ലേലം വിളിച്ച തുകയുടെ മൂന്നിലൊന്ന് കമ്പനികള്‍ പത്തുദിവസത്തിനകം നല്‍കണമെന്നാണ് ലേലവ്യവസ്ഥ. 30,306 കോടി രൂപ വരുമിത്. പ്രസ്തുത തുക നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31നകം നല്‍കണമെന്ന അഭ്യര്‍ഥന സര്‍ക്കാര്‍ കമ്പനികള്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. വായ്പയിലൂടെ ഈ തുക കണ്ടെത്തുന്ന കമ്പനികള്‍ക്ക് തിരിച്ചടവിന് നിരക്ക് വര്‍ധനയല്ലാതെ പോം വഴിയില്ലെന്ന് ടെലികോം കമ്പനികളുടെ യൂണിയന് പ്രസിഡന്റ് രാജന് മാത്യുസ് പറഞ്ഞു.
നേരത്തെ ലേലം പൂര്‍ത്തിയായതോടെ മൊബൈല്‍ നിരക്കില്‍ അടുത്ത മാസങ്ങളില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 10 മുതല്‍ 15 ശതമാനം വരെ വര്‍ധന അടുത്ത മാസങ്ങളില്‍ പ്രതീക്ഷിക്കാമെന്നാണ് ഈ മേഖലയില്‍നിന്നുള്ള റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: