തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയിലുണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ വനിതാ എംഎല്‍എമാര്‍ നല്കിയ പരാതിയില്‍ പ്രത്യേകം കേസെടുക്കില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് (ഡിജിപി) ടി. ആസഫലിയുടെ നിയമോപദേശം നല്കി.
സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തിലെ അന്വേഷണത്തോടൊപ്പം ഇതും അന്വേഷിക്കും.അനിഷ്ട സംഭവങ്ങളില്‍ നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ മാത്രം തുടര്‍ നടപടി സ്വീകരിക്കാം.
ജമീല പ്രകാശം, കെ.കെ. ലതിക, കെ.എസ്. സലീഖ, ഗീതാ ഗോപി, ഇ.എസ്. ബിജിമോള്‍, അയിഷ പോറ്റി എന്നിവരാണു നിയമസഭയിലെ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപിക്കു പരാതി നല്‍കിയത്. ഇവരുടെ പരാതി പ്രത്യേകം അന്വേഷിക്കേണ്ടെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് സര്‍ക്കാറിനു നിയമോപദേശം നല്കി.
സ്പീക്കറുടെ ചേംബര്‍ തകര്‍ത്ത സംഭവം ക്രൈം ബാഞ്ച് അന്വേഷിക്കുകയാണിപ്പോള്‍. അവര്‍ക്ക് എംഎല്‍എമാരുടെ പരാതിയും കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: