ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
പരീക്ഷയ്ക്ക് മുമ്പ് വാട്സ് ആപ്പിലൂടെ ചോദ്യ പേപ്പര്‍ പുറത്താകുകയായിരുന്നു. സംസ്ഥാനത്തൊട്ടാകെ സിവില്‍ പരീക്ഷ നടക്കാനിരിക്കെയാണ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയുണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രതിഷേധം അറിയിച്ചു.
യഥാര്‍ത്ഥ ചേദ്യ പേപ്പറുമായി പുറത്തായ ചേദ്യ പേപ്പറിനു സാമ്യമുണ്ടെന്ന് ഡിജിപി് എകെ ജെയിന് വ്യക്തമാക്കി. അന്വേഷണം നടത്തി വരികയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ജെയിന് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള ചില തെളിവുകള്‍ ലഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തില്‍ യുപി മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ബിജെപി നേതാവ് വിജയ് ബഹദൂര്‍ പദക്ക് രംഗത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: