കൊച്ചി: കൊക്കെയ്ന്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ഹൈക്കോടതി പ്രതികള്‍ക്ക് സോപാധിക ജാമ്യം അനുവദിച്ചു. പ്രതികള്‍ കൊച്ചി വിട്ടുപോവരുത്, പാസ്പോര്‍ട്ട് ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോ, രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ളെസി സിൽവസ്റ്റർ, ടിൻസി മാത്യൂ, സ്നേഹ ബാബു എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളുടെ ലക്ഷ്യം മയക്കുമരുന്ന് വില്പനയെന്ന് കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നു.
എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ ഫ്രാൻസിസ് ഷെൽബിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മറ്റു മൂന്നു പ്രതികള്‍ക്ക് എതിരെ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിസാമിന്റെ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നിന്ന് ജനുവരി 31നാണ് ഷൈൻ ടോം ചാക്കോ ഉൾപ്പെടെ അഞ്ചു പ്രതികൾ പൊലീസിന്റെ പിടിയിലായത്.
കൊക്കെയ്ൻ കൈവശം വയ്ക്കൽ, ഉപയോഗിക്കൽ, വിൽപന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് പത്തുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: