തിരുവനന്തപുരം: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെതിരായി ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഗണേഷ് കുമാര്‍ എംഎല്‍എ ലോകായുക്തയ്ക്ക് മുമ്പാകെ തെളിവുകള്‍ ഹാജരാക്കി . പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തിനെ കുറിച്ച് അന്വേഷണം വേണമെന്ന് കെബി ഗണേഷ് കുമാര്‍ ലോകായുക്തയില്‍ ആവശ്യപ്പെട്ടു.
രേഖകള്‍ വിശദീകരിക്കാന്‍ അവസരം വേണമെന്നും അഴിമതി ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു. അഴിമതിയാരോപണത്തില്‍ തെളിവ് സമാഹരിക്കാന്‍ രണ്ടുമാസത്തെ സമയം ആവശ്യപ്പെട്ട ഗണേഷിന് മാര്‍ച്ച് 30 വരെ ലോകായുക്ത സമയം അനുവദിക്കുകയായിരുന്നു.
നിയമസഭയില്‍ ഗണേഷ് നടത്തിയ പ്രസംഗത്തില്‍ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നില്ല. എന്നാല്‍ മന്ത്രിക്കും ഓഫീസിനും എതിരായ അഴിമതി ആരോപണത്തില്‍ തെളിവ് നല്കാന് തയ്യാറാണെന്ന് ഗണേഷ് കുമാര്‍ ലോകായുക്തയില്‍ ഹാജരായി അറിയിക്കുകയായിരുന്നു.
വെറുമൊരു തോട്ടക്കാരനായ മന്ത്രി എങ്ങനെ ഇത്ര വലിയ സ്വത്തിന് ഉടമയായെന്നു ഗണേഷ് കുമാര്‍ ചോദിച്ചു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മാനത്തിന്റെയും ജീവന്റെയും വിലയുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. വിശദമായ സത്യവാങ്മൂലം എപ്രില്‍ 16 മുന്‍പ് സമര്‍പ്പിക്കണമെന്ന് ലോകായുക്ത ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: