ധാക്ക: മതഭീകരതയ്ക്ക് എതിരെ ബ്ളോഗില്‍ നിരന്തരം എഴുതിയിരുന്ന ബംഗഌ എഴുത്തുകാരനെ ഭീകരര്‍ വധിച്ചു. 27കാരനായ വഷീഖര് റഹ്മാനെയാണ് മൂന്നുപേര്‍ ചേര്‍ന്ന് കുത്തിക്കൊന്നത്.
റഹ്മാന് നിരവധി കുത്തേറ്റിട്ടുണ്ട്. ഒരുമാസം മുന്‍പാണ് ബംഗഌദേശുകാരനായ എഴുത്തുകാരനായ അവിജിത്ത് റോയിയെ ഭീകരര്‍ വെട്ടിക്കൊന്നത്. അതുണ്ടാക്കിയ ഞെട്ടല്‍ മാറും മുന്‍പാണ് അഅടുത്ത അരുംകൊല. അവിജിത് റോയിയുടെ ഭാര്യറഫീദാ അഹമ്മദ് ബോണ്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഇന്നലെ രാവിലെ ധാക്കയിലെ തേജ്ഗാവിലാണ് സംഭവം. സംഭവത്തോടനുബന്ധിച്ച് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് ഇറച്ചിവെട്ടാന്‍ ഉപയോഗിക്കുന്ന മൂന്ന് കത്തികള്‍ പിടിച്ചെടുത്തിട്ടുമുണ്ട്.റഹ്മാന്റെ വസതിയില്‍നിന്ന് വെറും അഞ്ഞൂറു മീറ്റര്‍ അകലെ അച്ചായിരുന്നു അക്രമം.ആശുപത്രിയില്‍ എത്തും മുന്‍പെ റഹ്മാന് മരിച്ചു.മുഖത്താണ്കൂടുതല കുത്തുകളും ഏറ്റിട്ടുള്ളത്.
മതഭീകരതയ്ക്ക് എതിരെ പ്രതികരിച്ച രജീബ് ഹൈദര്‍ എന്ന എഴുത്തുകാരനെ 2013ലാണ് ഭീകരര്‍ വധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: