ലണ്ടന്‍: ആണവ രഹസ്യങ്ങള്‍ ചോരുകയോ പഠിക്കുന്ന സാങ്കേതിക വിദ്യകള്‍ രാജ്യത്തിനെതിരേ ഉപയോഗിക്കുകയോ ചെയ്യുമെന്നു ഭയന്ന് ബ്രിട്ടണ് 700 വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ കോഴ്സുകളില്‍ പ്രവേശനം നിഷേധിച്ചു.
ന്യൂക്ലിയര്‍- ബയോളജിക്കല്‍- കെമിക്കല്‍ യുദ്ധ വിഷയങ്ങള്‍ സംബന്ധിച്ച കോഴ്സുകളാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കു വിലക്കിയത്. ഈ വിദ്യാര്‍ത്ഥികള്‍ ഏതേതു രാജ്യങ്ങളില്നിന്നുള്ളവരാണെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
കൃത്യമായി പറഞ്ഞാല്‍ 739 അപേക്ഷകളാണ് തള്ളിയത്. ഈ തീരുമാനംവഴി ഭീകരപ്രവര്‍ത്തകര്‍ക്ക് ആണവ-രാസായുധങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ വിവരങ്ങളും സാങ്കേതിക വിദ്യയും സാമഗ്രികളും ലഭിക്കുന്നത് തടയാനാവുമെന്ന് ബ്രിട്ടീഷ് ഭണണകൂടം കരുതുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: