കോഴിക്കോട്: ഒ. വി. വിജയന് വൈവിദ്ധ്യമുള്ള എഴുത്തുകാരനായിരുന്നുവെന്ന് സാഹിത്യ നിരൂപകന് ആഷാ മേനോന് പറഞ്ഞു. തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ഒ.വി. വിജയന് അനുസ്മരണ സമ്മേളനത്തില്‍ ‘ഒ.വി. വിജയന്- അധികാരം, രാഷ്ട്രീയം, ദര്‍ശനം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തെയും രാഷ്ട്രീയത്തെയും ദാര്‍ശനിക തലത്തിലേക്കുയര്‍ത്തുന്നതാണ് വിജയന്റെ ആവിഷ്കരണ രീതി.
കേവല രാഷ്ട്രീയമല്ല വിജയന് ചര്‍ച്ച ചെയ്തത്. കാര്‍ട്ടൂണുകളിലും നിറഞ്ഞത് ദാര്ശിനികതയായിരുന്നു. കറുത്ത മഷിയില്‍ തെളിഞ്ഞ നിഗൂഢതകളും തെളിച്ചവും വിജയന്റെ കാര്‍ട്ടൂണുകളെ വ്യത്യസ്തമാക്കി.
നൈതികതയുടെ പക്ഷത്തുനിന്നായിരുന്നു വിജയന്റെ എഴുത്തുകള്‍. പൗരനും ഭരണാധികാരിയും തമ്മില്‍ അന്തരം ഏറെയില്ലെന്നാണ് ധര്‍മ്മപുരാണത്തിന്റെ തുടക്കം മുതല്‍ വിജയന് പറയാന്‍ ശ്രമിച്ചത്. അഗാധമായ സഹജാവബോധം പകര്‍ത്തിയ സമഗ്രമായ എഴുത്തുകാരനായിരുന്നു അദ്ദേഹം. വിമര്‍ശകര്‍ വിജയന്റെ കൃതികളെ അവഗണിക്കുകയായിരുന്നു. ഖസാക്കിലെ രവിയെ ആവിഷ്കരിച്ചതെന്തിനെന്നുപോലും ആത്മവിചിന്തനത്തിന് എഴുത്തുകാരന് വിധേയമായി.
ധര്‍മ്മപുരാണത്തെ ആദ്യത്തെ 10 വര്‍ഷം ഇരുട്ടിലാഴ്ത്തുകയായിരുന്നു നിരൂപകര്‍. സര്‍ഗാത്മകത ഓട്ടപ്പന്തയമല്ലെന്ന തിരിച്ചറിവും ഓടിയെത്താതിരുന്നവരാണ് വിജയിച്ചതെന്നും ഒ.വി. വിജയന്റെ എഴുത്തുകള്‍ തെളിയിച്ചു. പാരിസ്ഥിതിക ദര്‍ശനത്തെ എഴുത്തിലൂടെ ആദ്യമായി ആവിഷ്കരിക്കുകയായികുന്നു വിജയന്. മനുഷ്യപ്രജ്ഞയ്ക്കപ്പുറം ജീവജാലങ്ങള്‍ക്കെല്ലാം പ്രജ്ഞയുണ്ടെന്ന് സമഗ്രമായ അവബോധമാണ് വിജയന്റെ എഴുത്തുകള്‍ മുന്നോട്ടുവെച്ചത്.
പരിസ്ഥിതി ദര്‍ശനത്തെ വികാരമായി വളര്‍ത്തുന്നതില്‍ വിജയന് വിജയിച്ചു. ജന്മനാ അസ്വസ്ഥനായ എഴുത്തുകാരനായിരുന്നു വിജയന്. ആഷാ മേനോന് പറഞ്ഞു.
ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ജനം സീനിയര്‍ റിപ്പോര്‍ട്ടര്‍ യു.പി. സന്തോഷ്, ഉള്ളൂര്‍ എം. പരമേശ്വരന് എന്നിവര്‍ സംസാരിച്ചു. എം. സി. രാജീവ്കുമാര്‍ സ്വാഗതവും ഇ. പി. ദാമോദരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: