സന: യെമനിലെ ആശുപത്രികളില്‍ ജോലിചെയ്യുന്ന നെഴ്സുമാരടക്കമുള്ള ഒട്ടേറെപേര്‍ക്ക് അധികൃതര്‍ പാസ്പോര്‍ട്ട് തിരിച്ചുനല്‍കുന്നില്ലെന്ന് ആരോപണമുയര്‍ന്നു. കുടിവെള്ളം പോലും ലഭിച്ചില്ലെന്ന് തിരിച്ചെത്തിയ നെഴ്സ് മിനി പറഞ്ഞു. ആക്രമണം രൂക്ഷമാണെന്നും നിരവധി പേര് അവിടെ കുടുങ്ങിയിരിക്കുകയാണെന്നും തിരിച്ചെത്തിയവര്‍ പ്രതികരിച്ചു.
ചങ്ങനാശ്ശേരി സ്വദേശി റൂബന്‍ ജേക്കബ് ചാണ്ടി ഇന്നലെ രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങി. യെമനില്‍ എണ്ണക്കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു റൂബന്‍. 3000 ത്തോളം മലയാളികള്‍ യെമനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് റൂബന്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി സ്വദേശി ജേക്കബ്ബ് കോര ഈരാറ്റുപേട്ട സ്വദേശി ലിജോ ജോര്‍ജ് എന്നിവര്‍ നെടുമ്പാശ്ശേരിലാണ് എത്തിയത്. ഭാരത സ്ഥാനപതി കാര്യാലയത്തിന്റെ സഹായത്തോടെയായിരുന്നു ഇവരുടെ മടക്കയാത്ര.
യെമനിലുള്ള നിരവധി മലയാളികള്‍ തിരികെവരാന്‍ ആഗ്രഹിക്കുന്നുണ്ട്. വൈദ്യുതി ബന്ധവും ഇന്‍ര്‍നെറ്റ് കണക്ഷനുമുള്ളതുകൊണ്ട് നാട്ടിലുള്ളവരെ ബന്ധപ്പെടാന്‍ കഴിഞ്ഞു, ജേക്കബ് കോര വെളിപ്പെടുത്തി.
പുറത്തിറങ്ങാനാകാതെ ആശുപത്രിക്കുള്ളില്‍ തന്നെ കഴിയുകയാണ് നെഴ്സുമാരില്‍ പലരും. കൈവശമുണ്ടായിരുന്ന ഭക്ഷണവസ്തുക്കള്‍ തീര്‍ന്നിട്ട് ദിവസങ്ങളായി. വീട്ടിലേക്ക് വിളിക്കാനോ സഹായം അഭ്യര്‍ത്ഥിക്കാനോ പോലും കഴിയാത്ത അവസ്ഥയിലാണ് ഏവരും. ആശുപത്രി അധികൃതരുടെ നിലപാടും നെഴ്സുമാരെ വിഷമത്തിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: