മെല്‍ബണ്‍: ഐസിസിയുടെ ഏകദിന നിയമങ്ങള്‍ക്കെതിരെ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും രംഗത്ത്. കഴിഞ്ഞ ദിവസം ലോകകപ്പ് ഫൈനലിനുശേഷം നടന്ന പത്രസമ്മേളനത്തിലാണ് ക്ലാര്‍ക്ക് നിയമങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. നേരത്തെ ഇന്ത്യന്‍ നായകന് മഹേന്ദ്രസിംഗ് ധോണിയും രംഗത്തുവന്നിരുന്നു.
ഐസിസിയുടെ പരിഷ്കരിച്ച നിയമപ്രകാരം മൈതാനത്തിന്റെ 30 വാര സര്‍ക്കിളിനു പുറത്തു നാല് ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കൂ. എന്നാല്‍ ബാറ്റിംഗിന് അനുകൂലമായ വിക്കറ്റില്‍ 30 വാര സര്‍ക്കിളിന് പുറത്ത് ഒരു ഫീല്‍ഡറെ അധികം നിര്‍ത്തുന്നതു ബൗളിംഗിന് അനുകൂലമായ സാഹചര്യമൊരുക്കും. ഇതു സ്പിന്നര്‍മാര്‍ക്കു കൂടുതല്‍ പ്രധാന്യം ലഭിക്കാന്‍ വഴിയൊരുക്കുമെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി.
എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി. ഏകദിനത്തില്‍ പുതുതായി വരുത്തിയ മാറ്റങ്ങളിലൂടെ ഐസിസി ഏകദിന ക്രിക്കറ്റിനെ കൂടുതല്‍ ആസ്വാദ്യകരമാക്കി. ഇത്തരം മാറ്റങ്ങള്‍ ഏകദിന ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി പോലെയുള്ള നേട്ടത്തിലെത്താന്‍ സാഹചര്യമൊരുക്കിയെന്നും ക്ലാര്‍ക്ക് കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: