കോഴിക്കോട്: ബാറുടമകളുമായി എക്്സൈസ് മന്ത്രി കെ.ബാബുവിന് കൂട്ടുകച്ചവടമെന്ന് പിണറായി വിജയന്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടികള്‍ നല്കി സഹായിച്ചത് കെ ബാബുവാണെന്നും ബാര്‍ കോഴ കേസില്‍ ഇനിയും തെളിവുകള്‍ പുറത്ത് വരാനുണ്ടെന്നും പിണറായി പറഞ്ഞു.
ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മന്ത്രി കെ. ബാബുവിനെ മാറ്റിനിര്‍ത്തി സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് കേസ് അന്വേഷിക്കണമെന്ന് പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭരണത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത സര്‍ക്കാരാണ് ഇന്ന് അധികാരത്തിലിരിക്കുന്നതെന്നും പിണറായി പറഞ്ഞു.നിയമവാഴ്ചയെ കോണ്‍ഗ്രസിന്റെ മറ്റു നേതാക്കള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടി അങ്ങനെയല്ല.
സെഷന്‍സ് കോടതി മുതല്‍ സുപ്രീം കോടതി വരെയുള്ള എല്ലാ കോടതികളുടേയും വിമര്‍ശനം നേരിട്ടയാളാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസില്‍ ഇതേവരെ കാണാത്ത പുതിയ സംസ്കാരമാണിത്. നമ്മുടെ നാടുതന്നെ അപമാനിതമാകുന്നു എന്നതാണ് അവസ്ഥ. ഇതു കോണ്‍ഗ്രസ് മനസിലാക്കണം പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: