ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ നാല് കുറ്റവാളികളെക്കൂടി ചൊവ്വാഴ്ച തൂക്കിലേറ്റി.2008ല്‍ ഒരാളെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട മുഹമ്മദ് റിയാസിന് സര്‍ഗോദ ജയിലിലാണ് വധശിക്ഷ നല്‍കിയത്.
ഈ ജയില്‍ സ്ഥാപിച്ചതിന് ശേഷം ഇവിടെ നടക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്. മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിന് വധശിക്ഷ ലഭിച്ച അക്രം ഉല് ഹഖിനെ അറ്റോക്ക് ജയിലില്‍ തൂക്കിലേറ്റി.
റാവല്‍പ്പിണ്ടിയിലെ അദിയാല ജയിലില്‍ വധശിക്ഷ കാത്തുകഴിയുകയായിരുന്ന മുഹമദ് അമീനെും മിയാന്‍വാലി സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്ന ഹുബ്ദാര് ഷായ്ക്കുമാണ് വിധിച്ച വധശിക്ഷയാണ് പാകിസ്താന് നടപ്പാക്കിയത്.
.പെഷാവറിലെ സൈനിക സ്കൂളില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 149 കുട്ടികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആറുവര്‍ഷമായി തുടര്‍ന്ന വധശിക്ഷ നിരോധനം പാകിസ്താന് നീക്കിയത്.
വെള്ളിയാഴ്ച്ച പഞ്ചാബ് പ്രവിശ്യയിലെ ജയിലല്‍ അഖ്വില്‍ (ഡോക്ടര്‍ ഉസ്മാന്), അര്‍ഷാദ് മെഹ്മൂദ് എന്നിവര്‍ക്കു വധശിക്ഷ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: