ഗുരുവായൂര്‍: ദേവസ്വം കോളേജില്‍ ഹൈന്ദവവിശ്വാസത്തെ അവഹേളിക്കുന്ന ബീഫ് ഫെസ്റ്റ് നടത്താന്‍ മൗനാനുമതി നല്കിയ ദേവസ്വം ബോര്‍ഡ് വിശ്വജിത്ത് മഹായാഗത്തിന് അനുമതി നിഷേധിച്ചു. ഏതാനും ദിവസം മുന്‍പാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തിയത്.
ഗോരക്ഷക്കായി ഗോശാല ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള കോളേജ് തന്നെ ബീഫ് ഫെസ്റ്റ് നടത്താന്‍ തെരഞ്ഞെടുത്തത് വിശ്വാസികളെ അവഹേളിക്കാനായിരുന്നെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡോ കോളേജോ തയ്യാറായില്ല.
ഇതിനിടെയാണ് വിശ്വജിത്ത് മഹായാഗത്തിന് ദേവസ്വം ബോര്‍ഡ് അനുമതി നിഷേധിച്ചിരിക്കുന്നത്. അടുത്ത മാസം ഒന്ന് മുതല്‍ ഏഴ് വരെ യാഗം നടത്തുന്നതിന് കോളേജ് അനുവദിക്കണമെന്ന് സംഘാടകര്‍ ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹനനെ നേരില്‍ക്കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. കോളേജ് പ്രിന്‍സിപ്പലിന്റെ അനുമതിയുണ്ടെങ്കില്‍ യാഗം നടത്തുന്നതിന് തടസമില്ലെന്ന് ചെയര്മാന് സംഘാടകരെ അറിയിച്ചു. എന്നാല്‍ പ്രിന്‍സിപ്പലിന്റെ അനുമതി ലഭിച്ചപ്പോള്‍ ദേവസ്വം ചെയര്മാന് വാക്കുമാറ്റി. കോളേജില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ യാഗം നടത്താനാകില്ലെന്നാണ് ചെയര്‍മാന്റെ നിലപാട്. ഗ്രൗണ്ടില്‍ നടക്കുന്ന യാഗം അറ്റകുറ്റപ്പണികളെ ബാധിക്കില്ലെന്നിരിക്കെയാണ് ദേവസ്വം ചെയര്മാന് തടസ്സവാദം ഉന്നയിക്കുന്നത്. പ്രിന്‍സിപ്പലിന് എതിര്‍പ്പില്ലാത്തതിനാല്‍ സംഘാടകര്‍ യാഗത്തിനുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിരുന്നു. അനുമതി നിഷേധിച്ചതോടെ ആശങ്കയിലാണ് സംഘാടകര്‍.
ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കോളേജ് അനുവദിക്കുന്ന ദേവസ്വം ബോര്‍ഡ് യാഗത്തിന് അനുമതി നിഷേധിച്ചത് ഭക്തജനങ്ങളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. ദേവസ്വം സ്ഥാപനങ്ങള്‍ ആരംഭിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ വിശ്വാസികളുടെ പരിശ്രമമുണ്ട്. ഗോരക്ഷകനായ കണ്ണന്റെ പേരിലുള്ള ദേവസ്വം ബോര്‍ഡും കോളേജും ഗോമാംസ വിതരണത്തിനുള്ള വേദിയാക്കിയത് ഭക്തജനങ്ങളോടുള്ള അവഹേളനമാണ്. ഇതിനെതിരെ യാതൊരു നപടിയുമെടുക്കാത്ത ദേവസ്വം അധികൃതര്‍ യാഗത്തിന് അനുമതി നിഷേധിച്ച് ഭക്തജനങ്ങളെ വീണ്ടും അപമാനിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: