തൃശൂര്‍: തടി ലോറിയില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് രണ്ടു പേര് മരിച്ചു. ലോറിയില്‍ ്യൂനിന്ന് തടികള്‍ ദേഹത്തേയ്ക്കു വീണ് പത്ര വിതരണക്കാരനായ യുവാവും ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന യുവാവുമാണ് മരിച്ചത്. പൂങ്കുന്നം സീതാറാംമില്‍ ലെയ്നിലെ കരിമ്പനയ്ക്കല്‍ വീട്ടില്‍ പരേതനായ കുഞ്ഞന്‍ മകന് കെ.കെ. അനീഷ് (30), കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി കരുണന് മാസ്റ്റര്‍ എന്നിവരാണു മരിച്ചത്. അപകടത്തില്‍ 35 പേര്‍ക്കു പരുക്കേറ്റു.
ഗുരുതര പരുക്കേറ്റ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കോഴിക്കോട് പേരാമ്പ്ര പട്ടേരിക്കനി വീട്ടില്‍ ്യൂനാരായണന്റെ മകന് രവീന്ദ്രനെ( 45) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരുക്കേറ്റ ഇയാളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തൃശൂര്‍ പൂങ്കുന്നം മേല്‍പ്പാലത്ത് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. കന്യാകുമാരിയില്‍ ്യൂനിന്ന് കോഴിക്കോട്ടേയ്ക്കു പോയിരുന്ന ടൂറിസ്റ്റ് ബസ് മേല്‍പ്പാലത്തില്‍ വച്ച് എതിരേ വന്നിരുന്ന തടികയറ്റിയ ലോറിയുടെ സൈഡില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയിലെ തടികളുടെ കെട്ടുകള്‍ പൊട്ടുകയും തടി റോഡിലേയ്ക്ക് ഉരുണ്ടു വീഴുകയുമായിരുന്നു. അനീഷിന്റെ ദേഹത്തേയ്ക്ക് മരത്തടികള്‍ പതിയ്ക്കുകയായിരുന്നു.
രാവിലെ വിതരണത്തിനായി പത്രമെടുക്കാന്‍ സൈക്കിളില്‍ പോവുകയായിരുന്നു അനീഷും സഹോദരന് ഷിനോജും. അപകടം നടക്കുമ്പോള്‍ സഹോദരന് ഷിനോജ് അനീഷിന്റെ തൊട്ടുപിന്നിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് അനീഷിന്റെ പിതാവ് കുഞ്ഞന്‍ മരിച്ചത്. ബസ് അമിത വേഗത്തിലായിരുന്നില്ലെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. ലോറിയിലെ ഡ്രൈവറുടെ കാബിനുതൊട്ടു പുറകിലായാണ് ബസ് ഇടിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് തടികള്‍ കെട്ടഴിഞ്ഞു വീണത്.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ലു മുഴുവന്‍ താഴേയ്ക്ക് ഊര്‍ന്നു പോവുകയും ബസിന്റെ മുന്‍ സീറ്റിലിരുന്ന കരുണന് ഈ വിടവിലൂടെ ബസിനു പുറത്തേയ്ക്കു തെറിച്ചു വീഴുകയുമായിരുന്നു. കരുണനെയും വലിച്ചിഴച്ചാണ് ബസ് പിന്നെയും മുന്നോട്ടു പോയി നിന്നത്.
നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ആക്റ്റ്സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോഴിക്കോട് തനിമ്യൂ സ്വയംസഹകരണ സഹായ സംഘത്തിലെ അംഗങ്ങള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. കന്യാകുമാരി, കോവളം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം തിരികെ കോഴിക്കോട്ടേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. നിസാര പരുക്കേറ്റവരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. ലോറി ഡ്രൈവര്‍ മൂവാറ്റുപുഴ പനയ്ക്കല്‍ ഷെരീഫ് (28), ക്ലീനര്‍ മുളവൂര്‍ ഷംനാസ് ( 28) എന്നിവരെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: