തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് കൈവരിച്ച നേട്ടങ്ങളുടെ യഥാര്‍ത്ഥ ശില്പികള് അവിടുത്തെ അര്‍പ്പണബോധമുള്ള ഗവേഷകരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി ജഗത് പ്രകാശ് നദ്ദ. ഗുണമേന്മയേറിയ ഉല്‍പ്പന്നങ്ങള്‍ വിപണയിലെത്തിക്കാനുള്ള ഗവേഷകരുടെ പ്രതിബദ്ധതയും നൂതനാശയങ്ങളും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ആക്കുളം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ സ്ഥാപിച്ച ഇന്‍കുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എച്ച്എല്‍എല്ലിന്റെ ഉല്‍പ്പന്നങ്ങള്‍ 170 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അവയ്ക്ക് ഇതിനോടകം വിദേശ വിപണിയില്‍ പ്രത്യേക സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. എച്ച്എല്‍എല്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പൊതുമേഖല സ്ഥാപനങ്ങള്‍ നിലനില്പിനായി സര്‍ക്കാറിനെ ആശ്രയിക്കുന്നുവെന്ന പൊതുധാരണയുണ്ട്. എന്നാല്‍ നൂതനമായ പ്രവര്‍ത്തനങ്ങളും വിപണനവും എച്ച്എല്‍എല്ലിനെ സ്വയം പര്യാപ്ത സ്ഥാപനമാക്കി മാറ്റി. സ്ഥാപനത്തെ ഉന്നത നിലവാരത്തില്‍ എത്തിച്ച ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.അയ്യപ്പനേയും സഹ ഉദ്യോഗസ്ഥരേയും മന്ത്രി അഭിനന്ദിച്ചു.
ലോകോത്തര സൗകര്യങ്ങളോടുകൂടിയ ഫാക്ടറിയുടെ പ്രവര്‍ത്തനത്തില്‍ മന്ത്രി മതിപ്പു പ്രകടിപ്പിച്ചു. എച്ച്എല്‍എല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റു വിവിധ പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ വ്യാപിപ്പിച്ചതിനേയും മന്ത്രി അഭിനന്ദിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തില്‍ പൊതുജനങ്ങള്‍ക്കായി ആരോഗ്യ സംബന്ധമായ പരിപാടികള്‍ വിജയകരമായി സംഘടിപ്പിക്കുന്നതില്‍ സജീവ പങ്കാളിയാണ് എച്ച്എല്എല്ലെന്നും േേഅദ്ദഹം പറഞ്ഞു.
അണുവിമുക്ത സാഹചര്യത്തില്‍ ചികിത്സാ ഉപകരണങ്ങള്‍, പരിശോധനാ കിറ്റുകള്‍ എന്നിവ പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പ്പാദിപ്പിക്കുന്നതിനും ഔഷധനിര്‍മ്മാണ സമവാക്യങ്ങള്‍ രൂപീകരിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് ഇന്‍കുബേഷന്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്നത്. 122 ലക്ഷം രൂപ ചെലവിട്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഐഎംഎ ഭാരവാഹികളായ പത്മശ്രീ ഡോ.മാര്‍ത്താണ്ഡം പിള്ള, ഡോ. സി ജോണ്‍ പണിക്കര്‍, ഡോ എസ്.വാസുദേവന്‍, ബിജെപി നേതാക്കളായ കെ സുരേന്ദ്രന്, സി ശിവന്‍കുട്ടി, അഡ്വ.ജെ ആര് പത്മകുമാര്‍, അഡ്വ സുരേഷ്, നിംസ് എംഡി ഫൈസല്ഖാന് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു
ഇന്‍കുബേഷന്‍ സെന്ററിന്റെ ഉദ്ഘാടനത്തിനു മുന്‍പേ പേരൂര്‍ക്കട ഫാക്ടറിയിലെത്തിയ കേന്ദ്ര മന്ത്രിയെ എച്ച്എല്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.അയ്യപ്പനും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. പേരൂര്‍ക്കട, ആക്കുളം ഫാക്ടറികളിലെ വിവിധ വിഭാഗങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ഡോ.അയ്യപ്പന് എച്ച്എല്‍എല്ലിന്റെ ഉപഹാരം കേന്ദ്രമന്ത്രിക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: