ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള എല്ലാ രേഖകളും പുറത്തുവിടണമെന്ന് നേതാജിയുടെ കുടുംബം ആവശ്യപ്പെട്ടു.
സുതാര്യമായ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും നേതാജിയുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്താന്‍ മോദി നേതൃത്വം വഹിക്കണമെന്നും നേതാജിയുടെ ചെറുമരുമകന്‍ ചന്ദ്രകുമാര്‍ ബോസ് ആവശ്യപ്പെട്ടു.
എല്ലാ രഹസ്യരേഖകളും പുറത്തുവിടേണ്ട സമയം ആയിരിക്കുന്നു. മോദിതന്നെ ഇതിനായി മുന്നോട്ടിറങ്ങണം, ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. നേതാജിയെ സംബന്ധിച്ച് ഉയര്‍ന്നുവന്നിരിക്കുന്നത് വെറും ആരോപണങ്ങള്‍ മാത്രമാണെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാദം തള്ളിക്കളഞ്ഞ ചന്ദ്രകുമാര്‍ ബോസ്, തെളിവുകള്‍ വ്യക്തമാക്കുന്നത് നെഹ്രു സര്‍ക്കാര്‍ ഞങ്ങളെ നിരീക്ഷിച്ചിരുന്നു എന്നതാണ്, ബോസ് പറഞ്ഞു.
അതിനിടെ നേതാജിയുടെ മറ്റൊരു ചെറുമരുമകന്‍ സൂര്യബോസ് ഇന്ന് മോദിയുമായി ബെര്‍ലിനില്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഹാംബര്‍ഗിലെ ഇന്തോ-ജര്‍മ്മന്‍ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ സൂര്യബോസ് ഭാരത എംബസിയില്‍ നടക്കുന്ന സ്വീകരണ പരിപാടിയിലേക്ക് ക്ഷണം ലഭിച്ച പ്രമുഖ ബിസിനസുകാരനാണ്. സൂര്യബോസ് വിഷയം മോദിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നാണ് നേതാജി കുടുംബത്തിന്റെ പ്രതീക്ഷ. തിങ്കളാഴ്ച വൈകിട്ട് ബെര്‍ലിനിലെ അഡ്ലോണ്‍ ഹോട്ടലിലാണ് കൂടിക്കാഴ്ച.
അതിനിടെ നേതാജിയുടെ കുടുംബത്തെ നിരീക്ഷിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ബിജെപി നേതാക്കള്‍ പ്രതികരണം രൂക്ഷമാക്കി. നേതാജിയെ ഗാന്ധിജിയും നെഹ്രുവും ഭയപ്പെട്ടിരുന്നതായി ബിജെപി നേതാവ് സുബ്രഹ്മണ്യംസ്വാമി പറഞ്ഞു. ഇരുവരുടേയും സ്ഥാനത്തിന് നേതാജി ഭീഷണിയായിരുന്നതായി അവര്‍ കണക്കാക്കി. നേതാജി സ്ഥാപിച്ച ഐഎന്‍എയുടെ സ്വത്തുക്കള്‍ ജപ്പാനില്‍ നിന്നും തിരികെ എത്തിച്ച് നെഹ്രു മോഷ്ടിച്ചെന്നും സുബ്രഹ്മണ്യംസ്വാമി പറഞ്ഞു. രഹസ്യനിരീക്ഷണം എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡിഎന്‍എയിലുള്ളതാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും വിമര്‍ശിച്ചു.
‘ഭഗത്സിങിന്റെ കുടുംബത്തെയും നിരീക്ഷിച്ചു’
ന്യൂദല്‍ഹി: നേതാജിയുടെ കുടുംബത്തെ നെഹ്രുസര്‍ക്കാര്‍ നിരീക്ഷിച്ചിരുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വീരബലിദാനി ഭഗത്സിങിന്റെ കുടുംബത്തെയും കേന്ദ്രരഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിരുന്നതായി ആരോപണം. ഭഗത്സിങിന്റെ മരുമകന് അഭയ്സിങ് സന്ധുവാണ് ആരോപണവുമായി രംഗത്തെത്തിയത്. സ്വാതന്ത്ര്യത്തിന് ശേഷം നിരവധി വര്‍ഷങ്ങളോളം തങ്ങളുടെ കുടുംബത്തെയും കുടുംബാംഗങ്ങളെയും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തില്‍ വെച്ചിരുന്നു, 57കാരനായ അഭയ് സിങ് പറഞ്ഞു.
കുടുംബാംഗങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിച്ചിരുന്നു. രാജ്യം സ്വാതന്ത്ര്യം ലഭിച്ച ശേഷവും തങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. ഇതിന്റെ വിവരങ്ങളും പുറത്തുവിടണം, മൊഹാലിയില്‍ താമസിക്കുന്ന അഭയ്സിങ് പറഞ്ഞു. ഭഗത്സിങിന്റെ അമ്മാവനായിരുന്ന സ്വാതന്ത്ര്യസമര സേനാനി സര്‍ദ്ദാര്‍ അജിത്സിങിനെ സംബന്ധിച്ച വിവരങ്ങളും പുറത്തുവിടണമെന്ന് ഭഗത്സിങിന്റെ കുടുംബം ആവശ്യപ്പെട്ടു.
ഇരുവരേയും പറ്റിയുള്ള രേഖകള്‍ എന്തിനാണ് രഹസ്യമായി സൂക്ഷിക്കുന്നതെന്ന് അഭയ്സിങ് ചോദിക്കുന്നു. ഭഗത്സിങിന്റെ ഇളയ സഹോദരന് സര്‍ദ്ദാര്‍ കുല്ബീര്സിങിന്റെ മകനാണ് അഭയ്സിങ്. ഫെറോസ്പൂരില്‍ നിന്നുള്ള ജനസംഘത്തിന്റെ എംഎല്‍എ ആയിരുന്നു സര്‍ദ്ദാര്‍ കുല്ബീര്സിങ്.
തന്റെ അച്ഛന് രേഖകള്‍ പരസ്യപ്പെടുത്താനായി നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നതായി അഭയ്സിങ് പറഞ്ഞു. ദേശീയ ഗ്രന്ഥാലയത്തില്‍ അപേക്ഷിച്ചപ്പോഴൊക്കെ രഹസ്യരേഖകള്‍ പരസ്യമാക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. അച്ഛന് 1983ല്‍ മരിച്ചു. എന്നാല്‍ ഇപ്പോഴും ദേശീയ ഗ്രന്ഥാലയത്തില്‍ അപേക്ഷിച്ചാല്‍ പഴയ ഉത്തരം തന്നെയാണ് ലഭിക്കുന്നത്, അഭയ്സിങ് തുടര്‍ന്നു.
അതിനിടെ നേതാജിയുടെ കുടുംബത്തെ നിരീക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കിയതിന്റെ രേഖകളും പുറത്തുവന്നു. കൊല്‍ക്കത്തയിലുണ്ടായിരുന്ന നേതാജിയുടെ മരുമകന് അമേയനാഥ് ബോസുമായി നേതാജിയുടെ അടുത്ത അനുയായി മലയാളിയായ എസിഎന്‍ നമ്പ്യാര്‍ സ്വിറ്റ്സര്‍ലന്റില്‍ നിന്നും നടത്തിയ സംഭാഷണങ്ങളുടെ പകര്‍പ്പ് മുതിര്‍ന്ന ഐബി ഉദ്യോഗസ്ഥന് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന് 1947 ഒക്ടോബര്‍ 6ന് കൈമാറിയിരുന്നു. ഐബി ഡപ്യൂട്ടി ചീഫ് ആയിരുന്ന ബാലകൃഷ്ണ ഷെട്ടിയാണ് കെ.എം ബോണ്‍ എന്ന എം15 ബ്രിട്ടീഷ് ചാരസംഘടനയുടെ ഉദ്യോഗസ്ഥന് വിവരങ്ങള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: