മൂവാറ്റുപുഴ: കേരള കോണ്‍ ഗ്രസ്സ് സ്ഥാപകനേതാവും മുന്‍ മ ന്ത്രിയുമായിരുന്ന കെ.എം.ജോര് ജ്ജിന്റെ പ്രതിമ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി അനശ്ചിതത്തില്‍. മൂവാറ്റുപുഴ ടൗണ്‍ ഹാളിന് മുന്നില്‍ 22വര്‍ഷം മുമ്പ് സ്ഥാപിച്ച വെങ്കലത്തില്‍ നിര് മ്മിച്ച പൂര്‍ണ്ണകായ പ്രതിമയാണ് ടൗണ്‍ഹാളിന്റെ കവാടത്തിലേയ്ക്ക് മാറ്റിസ്ഥാപിക്കാന്‍ നഗരസഭ തീരുമാനമെടുത്തത്. പ്രതിമ സ്ഥാപിക്കുന്നതിനുള്ള മണ്ഡപ വും നിര്‍മ്മിച്ച് കഴിഞ്ഞെങ്കിലും പ്രതിമ അവിടെനിന്നും മാറ്റുന്നതിന് സാങ്കേതികമായ പ്രശ്നങ്ങളാണ് നഗരസഭയും കരാറുകാര നും നേരിട്ടുകൊണ്ടിരിക്കുന്നത്.
ടൗണ്‍ഹാളിന് മുന്നിലാണ് പ്രതിമ നിലവിലുള്ളത്. ഇതുമൂ ലം ഇവിടെ നടക്കുന്ന വിവിധ പരിപാടികള്‍ക്ക് കൂടുതലാവശ്യത്തിനായി പന്തലും മറ്റും ഇടുന്നതിന് തടസ്സം നേരിട്ടിരുന്നു. കൂടാതെ ടൗണ്‍ഹാളിന്റെ മുന്‍ ഭാഗം ടൈല്‍വിരിച്ച് സൗന്ദര്യവത്കരിച്ചും വിശാലമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഇതിന്റെയുംകൂടി സൗകര്യം ഒരുക്കുന്നതിന് വേ ണ്ടിയാണ് കെ.എം. ജോര്‍ജ്ജ് പ്രതിമയെ കവാടത്തിലേക്ക് മാ റ്റാന്‍ തീരുമാനമെടുത്തത്.
ദിവസങ്ങള്‍ കഴിയുംതോറും പ്രതിമ എങ്ങിനെമാറ്റുമെന്ന ചി ന്താഗതിയിലാണ് നഗരസഭയും കരാറുകാരനും.
പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് എന്തുവസ്തുവാണെന്നോ തൂക്കമോ മനസിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പ്രതിമ ഇരിക്കുന്ന സ്ഥലത്ത് നിന്നും ഉയര് ത്തിമാറ്റണമെങ്കില് ക്രെയിന്‍ പോലുള്ള വസ്തുക്കള്‍ ഉപയോഗിക്കേണ്ടിവരും. പ്രതിമയെ ചുറ്റി കെട്ടിവേണം ഉയര്‍ത്താന്‍. ഇത് പ്രതിമയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമോ എന്നതാണ് ഇ പ്പോ ള്‍ ഉയര്‍ത്തിയിരിക്കുന്ന സംശയം. വെങ്കലത്തില്‍ നിര്‍മ്മിച്ച പ്ര തിമയ്ക്ക് കാലപഴക്കം മൂലം തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇളക്കിമാറ്റുന്നതോടെ പ്രതിമ തകരാന്സാധ്യതയുണ്ട്. ഇത് നഗരസഭയ്ക്കെതിരെ പ്രതിഷേധത്തി ന് കാരണമാകും.
ഭരണപക്ഷത്തിന്റെ പങ്കാളിപാര്ട്ടിയാണ് കേരളകോണ്ഗ്ര സ്സ്. നഗരസഭ ഭരിക്കുന്നത് സിപിഎമ്മുമാണ്. രണ്ട് ആശയങ്ങളി ല്‍ നില്ക്കുന്ന പാര്‍ട്ടികളുടെ ആ ശയസംഘര്ഷത്തിലേക്കും വി വാദത്തിലേക്കും മാറാന്‍ സാധ്യ ത വരുമോയെന്നാണ് പ്രതിമയെ സംബന്ധിച്ചുള്ള ആശയകുഴപ്പം ഇപ്പോള്‍ നിലനില്‍ക്കുന്നത്. മുന്‍ ചെയര്‍ മാനായിരുന്ന പി.എം. ഇസ്മയിലിന്റെ കാലത്താണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്നും ആശയകുഴപ്പവും തര് ക്കവും നിലനിന്നിരുന്നു.
ടൗണ്‍ഹാളിന്റെ മുന്നില്‍ സ്ഥാപിക്കണമെന്ന് കേരള കോ ണ്‍ഗ്രസ്സ് ആവശ്യമുന്നയിച്ചിരുന്നെങ്കിലും സിപിഎം ഭരിക്കുന്ന നഗരസഭയ്ക്ക് ഇക്കാര്യത്തില്‍ താത്പര്യമില്ലായിരുന്നു. മൂവാറ്റുപുഴക്കാര്‍ക്ക് പ്രിയപ്പെട്ട കെ.എം.ജോര്‍ജ്ജിന്റെ പ്രതിമ ജനവികാ രം മാനിച്ചാണ് അന്ന് ടൗണ്‍ഹാളിനുമുന്നില്‍ സ്ഥാപിച്ചത്.
ഇന്ന് അതേ പ്രതിമയാണ് സിപിഎം ഭരിക്കുന്ന നഗരസഭ കവാടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ തീരുമാനമെടുത്തത്. മാറ്റി സ്ഥാപിക്കുമ്പോള്‍ പ്രതിമയ്ക്ക് തകരാര്‍ സംഭവിക്കാതെ നിലവി ല്‍ നില്ക്കുന്ന അതേ രൂപത്തി ല്‍ തന്നെമാറ്റണം. ഇതിനാണ് ഇ പ്പോള്‍ ആശയകുഴപ്പമായിരിക്കുന്നത്.
അന്ന് പ്രതിമ നിര്‍മ്മിച്ചവരെ കണ്ടെത്തി അവരുടെ അഭിപ്രാ യം ഉള്‍പ്പെടുത്തി പ്രതിമ മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി യും കരാറുകാരന് ആലോചിച്ചുവരുന്നുണ്ടെങ്കിലും നഗരസഭയുടെയും കരാറുകാരന്റെയും പ്ര തിമ മാറ്റല്‍ സംബന്ധിച്ചുള്ള ആ ശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: