വാഷിങ്ടണ്‍: ഭാരത സമ്പദ്വ്യവസ്ഥ ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്നും ആദ്യമൂന്ന് പാദങ്ങളില്‍ 7.4 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സ്ഥിരമായ അടിസ്ഥാനത്തില്‍ വലിയ സമ്പത്ഘടന മുന്നോട്ട്കൊണ്ട് പോവലാണ് പുതിയ സര്‍ക്കാരിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.
ഭാരത സമ്പദ്വ്യവസ്ഥക്ക് എട്ട് ശതമാനമോ അതിലധികമോ വളര്‍ച്ച നേടുവാനാകുമെന്നും ജെയ്റ്റ്ലി പറഞ്ഞു. ഐഎംഎഫ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലഘട്ടത്തില്‍ 7.4 ശതമാനമായിരുന്നു വളര്‍ച്ച.
അതേസമയം 2013-14 കാലഘട്ടത്തില്‍ ഏഴ് ശതമാനമായിരുന്നു വളര്‍ച്ച. കല്‍ക്കരി പാടങ്ങളുടെ ലേലവും മൂലധന നിക്ഷേപത്തിനുള്ള അവസ്ഥയും എഫ്ഡിഐ പരിധി ഉയര്‍ത്തിയതും വളര്‍ച്ചക്ക് ഗുണകരമായി. 2010-13 കാലഘട്ടത്തില്‍ നാണയപ്പെരുപ്പം വലിയ ഭീഷണിയായിരുന്നു.
2013ല്‍ 11.2 ശതമാനമായിരുന്നത് 2015 മാര്‍ച്ചില്‍ 5.2 ശതമാനമായി നാണയപ്പെരുപ്പം കുറഞ്ഞു. വന്‍തോതിലുള്ള മൂലധന നിക്ഷേപം ഭാരതത്തിലേക്ക് ഒഴുകിയതോടെ ഭാരതത്തിന്റെ വിദേശനാണ്യം 343 ബില്യണായി ഉയര്‍ന്നു.
2013 ആഗസ്റ്റില്‍ ഇത് 67 ബില്യണ്‍ മാത്രമായിരുന്നു. പ്രധാനമന്ത്രിയുടെ ജന്‍ ധന് യോജന പ്രകാരം 147 മില്യണ്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുവാനായതായും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: