ചന്ദ്രൗൡ: ഭാരതത്തിന്റെ മണ്ണില്‍ ഒരുതരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് മുന്നറിയിപ്പ് നല്കി. സ്വന്തം ജില്ലയില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തരമന്ത്രിയായതിനുേശഷം ആദ്യമായാണ് രാജ്നാഥ്സിംഗ് ഇവിടെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്നത്.
വിഘടനവാദികള്‍ക്കെതിരെ ശക്തമായ നടപടികളെടുത്ത ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയെ താന്‍ അഭിനന്ദിക്കുകയാണെന്ന് ഇത്തരം യാതൊരു പ്രവര്‍ത്തനങ്ങളും രാജ്യത്തെ ഒരിടത്തും അനുവദിക്കുന്ന പ്രശ്നമില്ലെന്നും രാജ്നാഥ്സിംഗ് വ്യക്തമാക്കി. പാക്അനുകൂല പ്രവര്‍ത്തനം നടത്തിയ മസ്റത് ആലമിനെ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയിദിനെ രാജ്നാഥ്സിംഗ് അഭിനന്ദിച്ചത്.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച പാക്കിസ്ഥാനെ മോദിസര്‍ക്കാര്‍ ശക്തമായാണ് നേരിട്ടതെന്ന് രാജ്നാഥ്സിംഗ് പറഞ്ഞു. പാക് സൈന്യത്തിനെതിരെ നമ്മുടെ സൈന്യം നടപടി തുടങ്ങിയതോടെ ആ രാജ്യം യുഎന്നിനെ സമീപിക്കുകയായിരുന്നുവെന്ന് രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: