ന്യൂദല്‍ഹി:രാഹുലിന്റെ കര്‍ഷക റാലിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. കേന്ദ്രസര്ക്കിരിനെതിരെ റാലിനടത്തുന്ന പ്രതിപക്ഷ പാര്‍ട്ടി വാദ്രയുടെ ഭൂമി ഇടപാടിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബിജെപി രംഗതെത്തിയിരിക്കുന്നത്. വാദ്രയ്ക്ക് ഭൂമി ഇടപാടിനുള്ള അധികാരം നല്‍കിയതിന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി പൊതുജനങ്ങളോട് ക്ഷമചോദിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
രാഹുലിനു നഷ്ടപ്പെട്ട ജനസമ്മിതി വീണ്ടെടുക്കുന്നതിനായി രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച കര്ഷകറാലിയിലൂടെ ശ്രമം നടത്തുകയാണ്. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ ജനങ്ങള്‍ക്കിടയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണ്. 2013ല്‍ കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യസ്ഥാപനങ്ങള്ക്കുംവേണ്ടി യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി എറ്റെടുക്കല്‍ നിയമത്തിന്റെ പോരായ്മള്‍ പരിഹരിച്ച് സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാര പ്രദമാകുന്ന വിധത്തിലാണ് എന്‍ഡിഎ സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നിരിക്കുന്നത്.
എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഭൂമി എറ്റെടുക്കല്‍ ബില്‍ ഗുജറാത്ത് മോഡല്‍ വികസനമെന്നാണ് സോണിയയും രാഹുലും സാധാരണ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ വാദ്ര മോഡല്‍ വികസനവും ഭൂമി എറ്റെടുക്കലും എന്താണെന്ന് അവര്‍ വ്യക്തമാക്കേണ്ടതാണെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. വാദ്ര കുറച്ചുലക്ഷങ്ങള്‍ മുടക്കി സാധാരണക്കാരില്‍നിന്നും ഏറ്റെടുത്ത ഭൂമി എതുവിധത്തിലാണ് കോടികളായി ചെറുകിട കര്‍ഷകര്‍ക്ക് തിരിച്ചു ലഭിക്കുന്നതെന്ന് വ്യക്തമാക്കണം.
രാഹുലിന്റെ ജനസമ്മിതി വീണ്ടെടുക്കുന്നതിനായാണ് കര്‍ഷകറാലിയില്‍ അദ്ദേഹം അഭിസംബോധന ചെയ്തത്. ഇത് എത്രാം തവണയാണ് രാഹുലിനെ ജനങ്ങള്‍ക്കിടയില്‍ പുനരവതരിപ്പിക്കപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ കൂട്ടതോല്വിയ്ക്കുശേഷം ഭട്ട പര്സൗളില് ഒരു തവണ രാഹുലിനെ പുനരവതരിപ്പിച്ചിരുന്നു. അതിനുശേഷമുണ്ടായ ബീഹാര്‍, ലോക്സഭ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പാര്‍ട്ടി നിലംപരിശായ സ്ഥിതിവിശേഷമാണുണ്ടായത്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍തന്നെ എറ്റവും കുറവ് വോട്ടുനേടിയ തെരഞ്ഞെടുപ്പുകളായിരുന്നു അത്.
കഴിഞ്ഞ പത്തുവര്‍ഷത്തോളം മന്‍മോഹന്‍സിംങ് സര്‍ക്കാര്‍ നടത്തിയ ദുര്‍ഭരണത്തിന് രാഹുല്‍ ഗാന്ധി പൊതുജനങ്ങളോട് ക്ഷമചോദിക്കണം.. 30 വര്‍ഷത്തിനുശേഷമാണ് ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നത്. സോണിയ, രാഹുല്‍ പ്രിയങ്ക എന്നിവരുടെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ അഴിമതി ഭരണത്തെ ഫലമായിട്ടാണ് ബിജെപി അധികാരത്തിലെത്തിയത്.
രാഹുല്‍ തെരഞ്ഞെടുപ്പു പ്രാരണങ്ങള്‍ക്ക് നേതൃത്വം പഹിച്ച മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ഹരിയാന എന്നിവിടങ്ങളില്‍ പാര്‍ട്ടി കൂട്ടത്തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഭാരതത്തില്‍ രാജവാഴ്ചയല്ലെന്ന് രാഹുല്‍ മനസ്സിലാക്കേണ്ടതാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടേയും പിന്തുണയോടെയാണ് മോദിയുടെ നേതൃ-ത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ജനപിന്തുണയുണ്ടെങ്കില്‍ മാത്രമാണ് ഭാരതംപോലുള്ള ജനാധിപത്യ രാജ്യത്തില്‍ ഭരണംനേടാന്‍ സാധിക്കൂ. അത് നഷ്ടപ്പെട്ടാല്‍ പിന്നെ വീണ്ടെടുക്കാന്‍ സാധിക്കില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസമാണ് അധികാരം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: