മുംബൈ: ഭാരത നാവിക സേനയുടെ ഏറ്റവും വലിയ കപ്പലായ ഐഎന്‍എസ് വിശാഖപട്ടണം നീറ്റിലിറക്കി. ഏത് അന്തരീക്ഷത്തിലും സുഗമമായി പ്രവര്‍ത്തിക്കുന്ന, നശീകരണി വിഭാഗത്തില്‍ പെടുന്ന കപ്പലാണിത്.
മുംബൈ കപ്പല്‍ശാലയില്‍വച്ച് നടന്ന ചടങ്ങിലാണ് കപ്പില്‍ നീറ്റിലിറക്കിയത്. ‘കൊല്‍ക്കത്ത ക്ലാസ് ഡിസ്ട്രോയര്‍ കപ്പലുകളുടെ അടുത്ത ശ്രേണിയായ ‘വിശാഖപട്ടണം പ്രോജക്ട് 15 ബി യിലെ ആദ്യ കപ്പലാണിത്. ഇസ്രയേല്‍ നിര്‍മിത ‘മള്‍ട്ടി ഫങ്ഷന് നിരീക്ഷണ മുന്നറിയിപ്പ് റഡാര്‍ ഈ യുദ്ധക്കപ്പലിന്റെ പ്രത്യേകതയാണ്.
32 ബരാക് മിസൈല്‍, എട്ട് ദീര്‍ഘദൂര മിസൈല്‍ എന്നിവ ഇതിലുണ്ട്. ഭാരതവും ഇസ്രായേലും ചേര്‍ന്ന് നിര്‍മ്മിച്ചവയാണ് ഇവ. ഇവയ്ക്കു പുറമേ എട്ട് ബ്രഹ്മോസ് മിസൈലുകളും ഇതിലുണ്ട്. ആണവ, ജൈവ, രാസായുധങ്ങള്‍ പ്രയോഗിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പൂര്‍ണ അന്തരീക്ഷ നിയന്ത്രണ സംവിധാനമായ ടിഎസി സിസ്റ്റവും കപ്പലിലുണ്ട്.
7,300 ടണ്‍ ഭാരവും 163 മീറ്റര്‍ നീളവുമുള്ള ഐഎന്‍എസ് വിശാഖപട്ടണത്തിന്റെ 65 ശതമാനം പ്രാദേശികമായി നിര്‍മിച്ചതാണ്. കടലിലെ പരീക്ഷണങ്ങള്‍ക്കു ശേഷം ഐഎന്‍എസ് വിശാഖപട്ടണം 2018 ജൂലൈയില്‍ നാവികസേനയുടെ ഭാഗമാകും.
29600 കോടി രൂപയാണ് പദ്ധതിക്കു വന്ന ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: