പെഷ്വവാര്: ഇന്ത്യ തങ്ങളുടെ ഒന്നാമത്തെ ശത്രുവാണെന്ന് നിരോധിത ഭീകരസംഘടനയായ ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദ്.പെഷവാറില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയാണ് ഹാഫിസ് സെയിദ് ഇക്കാര്യം വ്യക്തമാക്കിയത്.പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പിഎംഎല്‍(എന്‍) എംപിമാരും ഈ റാലിയില്‍ പങ്കെടുത്തിരുന്നു.
കാശ്മീരിലെ വിഘടനവാദികള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കാമെന്ന് സെയിദ് പ്രതിജ്ഞ ചെയ്തു.സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാശ്മീരില്‍ ലക്ഷക്കണക്കിന് ജനങ്ങളാണുള്ളത്. ഇന്ത്യന്‍ ഗവണ്മെന്റ് വെടിവയ്ക്കാനാണ് തീരുമാനിക്കുന്നതെങ്കില്‍ ശക്തമായ രീതിയില്‍ തങ്ങളും തിരിച്ചടിക്കുമെന്ന് സെയിദ് പറഞ്ഞു.ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് പാക്കിസ്ഥാനിലെത്തിയ സാഹചര്യത്തിലാണ് സയീദിന്റെ പ്രസ്താവനയെന്നതും ശ്രദ്ദേയമാണ്.
സ്വാതന്ത്യമില്ലാത്ത കാശ്മീരിലെ ജനങ്ങളെ സഹായിക്കാനായി പാകിസ്ഥാനേയും,പാക് ഗവണ്മെന്റിനേയും പാകിസ്ഥാന് സേനയേയും തങ്ങള്‍ പിന്തുണയ്ക്കുമെന്നും അതിനെ തങ്ങള്‍ ജിഹാദ് എന്ന് അഭിസംബോധന ചെയ്യുമെന്നും സെയിദ് പറഞ്ഞു.
ഇന്ത്യയും എന്‍.ഐ.എയും തേടുന്ന തീവ്രവാദികളില്‍ ഒരാളായ ഹാഫിസ് സെയിദിന് ലഷ്കര്‍ ഇ തയിബയുമായും അടുത്ത ബന്ധമുണ്ട്. ഇന്ത്യയില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും ഇയാളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: