ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ശേഷാചലം വനത്തില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട 20 ചന്ദനക്കൊള്ളക്കാരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഏപ്രില്‍ ഏഴിനുണ്ടായ സംഭവം ഏറെ വിവാദമായിരുന്നു. ഏറ്റുമുട്ടലിലല്ല, മറിച്ച് പോലീസ് തൊഴിലാളികളെ ബന്ദികളാക്കിശേഷം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനെതുടര്‍ന്നാണ് ഹൈദരാബാദ് ഹൈക്കോടതി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ റീ-പോസ്റ്റ്മോര്‍ട്ടം തമിഴ്നാട്ടിലാണ് നടന്നത്. ഇതിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
ചീഫ് ജസ്റ്റീസ് കല്യാണ്‍ ജ്യോതി സെന്‍ഗുപ്ത, ജസ്റ്റീസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉസ്മാനിയ ജനറല്‍ ആശുപത്രി ഡയറക്ടര്‍ ജനറലിനോട് രണ്ടാമത്തെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് 22ന് മുമ്പ് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ആറുപേരുടെ പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തുവാന്‍ ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ള പാവപ്പെട്ട തൊഴിലാളികളെ പോലീസ് വെടിവച്ച് കൊല്ലുകയായിരുന്നുവെന്ന് ആരോപിച്ച് കൊല്ലപ്പെട്ട ശശികുമാറിന്റെ ഭാര്യ മുനിയമ്മാള് ആന്ധ്രാപ്രദേശ് സിവില്‍ ലിബര്‍ട്ടിസ് കമ്മറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: