ന്യൂയോര്‍ക്ക്: മറ്റു പലരാജ്യങ്ങിലും കാണുന്നതുപോലെ,ഭാരതത്തില്‍ ഭീകരസംഘടനയായ ഐസിസിനോട് ആകര്‍ഷകത്വം ഇല്ലെന്ന് അമേരിക്കന്‍ ഭീകരവിരുദ്ധ വിദഗ്ധന്‍ ഗാരി ലാഫ്രീ.
ഭാരതത്തിലെ മതവൈവിധ്യം ആകര്‍ഷിക്കുന്ന ഒന്നാണ്.ഇസഌം മതവും മറ്റു മതങ്ങളും തമ്മില്‍ ഭിന്നതയുണ്ടാക്കാന്‍ ഐസിസ് ശ്രമിച്ചുവരികയാണ്.എന്നാല്‍ പല മതക്കാര്‍ സമരസതയോടെ ഒന്നിച്ചുജീവിക്കുന്ന ഈ രീതിയാണ് യഥാര്‍ഥത്തില്‍ അവര്‍ക്കുള്ള തടസം, ലാഫ്രി പറഞ്ഞു.
ഒരു മതം മാത്രമുള്ള രാജ്യങ്ങളില്‍ മുസഌങ്ങളെ ഒന്നിപ്പിക്കാന്‍ ഐസിസിന് എളുപ്പമാണ്. എന്നാല്‍ മതവൈവിധ്യമുള്ള ഭാരതത്തില്‍ അത് എളുപ്പമല്ല.പലമതങ്ങളും പള്ളികളും മോസ്ക്കുകളും അടുത്തടുത്താണ്.
രാജ്യത്തിന്റെ വലിപ്പവും മറ്റും കണക്കിലെടുത്താല്‍ ഭാരതത്തില്‍ വളരെക്കുറച്ച് വിദേശപോരാളികളേയുള്ളൂ.ഭാരതത്തില്‍ ഐസിസിനോട് വലിയ ആകര്ഷണമൊന്നുമില്ല. എന്നാല്‍ അമേരിക്കയക്കും യൂറോപ്പിനും ഐസിസിന്റെ കാര്യത്തില്‍ ആശങ്കയുണ്ട്, ലാഫ്രീ പറഞ്ഞു.
ഐസിസ് വലിയ ശക്തിയാണ്. വലയി നേതൃത്വവും അവര്‍ക്കുണ്ട്.അവരെ തുടച്ചുനീക്കുക അത്രഎളുപ്പമല്ല.എങ്കിലും മതാധിഷ്ഠിത ഭീകരത ഭാരതത്തിലും കൂടുകയാണ്. 2014ലെ ഭീകരാക്രമണങ്ങളുടെ കണക്കെടുത്താല്‍ ഭാരതം നാലാമതാണ്.
ഇതില്‍ അറുപതുശതമാനവും മാവോയിസ്റ്റ് ആക്രമണങ്ങളും ഇടതു ഭീകരതയുമാണ്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഇറാഖുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍, ലാഫ്രീ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: