ന്യൂദല്‍ഹി:ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ആറു കോടിയുടെ സ്വര്‍ണ്ണം പിടിച്ചു. ഇതുമായി ബന്ധപ്പെട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.മുഹമ്മദ് ഖുംറുസാമ, ഗുലാബ് അന്‍വര്‍ എന്നിവരാണ് പിടിയിലായത്.
ദുബായില്‍ നിന്നുള്ള യാത്രക്കാരായിരുന്നു ഇവര്‍. 21.7 കിലോസ്വര്‍ണ്ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.ദല്‍ഹി വിമാത്താവളത്തിലെ ഏറ്റവും വലിയ സ്വര്ണ്ണവേട്ടയാണിത്. ഏപ്രില്‍ മൂന്നിന് ദമ്പതികളില്‍ നിന്ന് 42 ലക്ഷത്തിന്റെ സ്വര്‍ണ്ണവും നാലിന് അഫ്ഗാന് പൗരനില്‍ നിന്ന് രണ്ടുകോടിയുടെ സ്വര്‍ണ്ണവും പിടിച്ചിരുന്നു.
2014ല്‍ രാജ്യത്തൊട്ടാകെ 3412 സ്വര്‍ണ്ണക്കള്ളക്കടത്താണ് പിടിച്ചത്. മൊത്തം പിടിച്ചെടുത്തത് 931 കിലോ സ്വര്‍ണ്ണവും.2013ല്‍ 2450 കള്ളക്കടത്തു പിടിച്ചു, പിടിച്ചെടുത്തത് 104.62 കോടിയുടെ സ്വര്‍ണ്ണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: