പെരിന്തല്‍മണ്ണ: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയും സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സ് ബോര്‍ഡ് സ്വന്തം കടക്ക് മുമ്പില്‍ സ്ഥാപിക്കുകയും ചെയ്ത വൃദ്ധന്റെ കട സിപിഎമ്മുകാര്‍ കത്തിച്ചു. മലപ്പുറം ജില്ലയിലെ ഏലംകുളം പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് അക്രമം നടന്നത്.
ഏലംകുളത്തിനടുത്ത് ചെറുകരയിലെ വേലായുധന്റെ പെട്ടിക്കടയാണ് രണ്ട് തവണ സിപിഎമ്മുകാര്‍ കത്തിച്ചത്. തെരഞ്ഞെടുപ്പിന്റെ ഫലം വന്ന അന്നുതന്നെ ഈ കട സിപിഎമ്മുകാര്‍ അഗ്നിക്കിരയാക്കിയിരുന്നു, എന്നാല്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നില്ല. ആഹ്ലാദം അതിരുകടന്ന അണികളില്‍ ആരെങ്കിലും ചെയ്തതാവും എന്നാണ് അന്ന് കരുതിയിരുന്നത്.
സംഭവുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ ആണയിടുന്നു. എന്നാല്‍ ആദ്യ തവണ ഒരു കേസുപോലും കൊടുക്കാതെ സംയമനം പാലിച്ചെങ്കിലും കത്തിച്ച കടയുടെ അവശിഷ്ടങ്ങള്‍ക്ക് കഴിഞ്ഞ ദിവസം രാത്രി സിപിഎം സംഘം വീണ്ടും തീവെച്ചു. ആ വഴി പോകുകയായിരുന്ന ലോറി ഡ്രൈവറാണ് തീ പടരുന്നത് ആദ്യം കണ്ടത്. ബഹളം വെച്ച് ആളെ കൂട്ടുമ്പോഴേക്കും കട പൂര്‍ണ്ണമായും കത്തിനശിച്ചു. തുടര്‍ച്ചയായി ഉണ്ടായ രണ്ട് ആക്രമണങ്ങള്‍ വേലായുധനെയും കുടുംബത്തെയും തളര്‍ത്തിയിരിക്കുകയാണ്.
അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അവരെ ഭയപ്പെടുത്തി കൂടെ നിര്‍ത്താനുള്ള സിപിഎമ്മിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണ് ഇത്തരം അക്രമങ്ങളെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: