തിരുവനന്തപുരം: 2015ലെ കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ തുടങ്ങി. ഇന്നലെ നടന്ന എന്‍ജിനീയറിങ് ഒന്നാംപേപ്പര്‍ ഫിസിക്സ്-കെമിസ്ട്രി പരീക്ഷയ്ക്ക് 91.03 ശതമാനം വിദ്യാര്‍ഥികളാണ് ഹാജരായത്. അപേക്ഷിച്ചിരുന്ന 1,27,557 വിദ്യാര്‍ഥികളില്‍ 1,16,111 പേര് പരീക്ഷയെഴുതി. ഇന്ന് എന്‍ജിനീയറിങ്ങിന്റെ കണക്ക് പരീക്ഷയാണ് നടക്കുക.
22ന് മെഡിക്കലിന്റെ ആദ്യപേപ്പറായ കെമിസ്ട്രി-ഫിസിക്സും 23നു ബയോളജിയും നടക്കും. ഈമാസം 23 വരെ കേരളത്തിലും ദല്‍ഹി, മുംബൈ, ദുബായ് എിവിടങ്ങളിലുമായി 350 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷാസമയം. മെഡിക്കല്‍ പരീക്ഷയുടെ ഫലം മെയ് 20ന് മുമ്പായും എന്‍ജിനീയറിങ്ങിന്റെ സ്കോര്‍ ജൂണ്‍ 25 നു മുമ്പും പ്രസിദ്ധീകരിക്കാനാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: