തിരുവനന്തപുരം: യുഡിഎഫ് എന്നാല്‍ യൂട്ടിലൈസ്ഡ് ഡെമോക്രാറ്റിക് ഫ്രോഡ് എന്നായി മാറിയെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ.ബി. ഗണേഷ്കുമാര് എംഎല്‍എ. ഭരണത്തെ വിദഗ്ധമായി അഴിമതിക്കായി ഉപയോഗപ്പെടുത്തുന്ന തട്ടിപ്പുകാരാണ് യുഡിഎഫുകാര്‍.
താന്‍ ആരംഭിച്ചത് അഴിമതിക്കെതിരെയുള്ള പോരാട്ടമാണ്. ഇതിനാലാണ് തന്നെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. അഴിമതിക്കെതിരെ നിലപാടെടുക്കുന്നവര്‍ക്ക് യുഡിഎഫില്‍ നിലനില്ക്കാനാവില്ല.
പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്നു തന്നെ പുറത്താക്കിയത് മുന്നണിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിയാണ്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്നോട് വോട്ട് ചോദിക്കാന്‍ അതുകൊണ്ടുതന്നെ യുഡിഎഫ് നേതാക്കള്‍ക്ക് അവകാശമില്ല. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ നിലപാട് നേരത്തെ തന്നെ വ്യക്താക്കിയതാണ്.
പാര്‍ട്ടി നിലപാട് പ്രകാരം വോട്ട് ചെയ്തു. അഴിമതിയില്‍ കുളിച്ച മുന്നണിയെ പിന്തുണയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. പാര്‍ട്ടി ചെയര്മാന് പറഞ്ഞത് താന്‍ ചെയ്തു. യുഡിഎഫിന്റെ പതനം അനിവാര്യമാണെന്നും ഗണേഷ്കുമാര് പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: