കോഴിക്കോട്: വീരേന്ദ്രകുമാറും സംഘവും ഇടതു പാളയത്തിലേക്ക്. തകരുന്ന യുഡിഎഫില്‍ നില്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന തോന്നലിലാണ് ജനതാദള്‍(യു) മുന്നണി വിടാന്‍ ഒരുങ്ങുന്നത്. യുഡിഎഫ് നീതി കാണിച്ചില്ലെന്നും പാലക്കാട് പരാജയത്തിന്റെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്
യുഡിഎഫില്‍ അവതരിപ്പിച്ചില്ലെന്നുമൊക്കെയുള്ള വാദങ്ങള്‍ നിരത്തിയാണ് വീരേന്ദ്രകുമാര്‍ മുന്നണി വിടാനൊരുങ്ങുന്നത്.ഇന്നലെ നടത്തിയ പത്രസമ്മേളനവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ദേശീയതലത്തില്‍ ജനതാ പരിവാര്‍ എടുക്കുന്ന തീരുമാനം അംഗീകരിക്കേണ്ടിവരും എന്ന സമ്മര്‍ദ്ദവും വീരേന്ദ്രകുമാറിന്റെ മുന്നിലുണ്ട്. പാലക്കാട് ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോഴോ വടകര സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴോ കടുത്ത തീരുമാനമെടുക്കാന്‍ വീരേന്ദ്രകുമാര്‍ തയാറായിരിന്നില്ല. ഭരണപക്ഷത്ത് ഒട്ടിനില്ക്കുക എന്നതായിരുന്നു അന്ന് സ്വീകരിച്ച നയം.
എല്‍ഡിഎഫുമായും വേദി പങ്കിടുമെന്ന ഇന്നലത്തെ പ്രഖ്യാപനം പുതിയ അടവു നയത്തിന്റെ ആദ്യ സൂചനയാണ്. ജെഡിയുവിന്റെ കേരള ഘടകം ദേശീയ നേതൃത്വത്തിന്റെ ഭാഗമാണെന്ന് വീരേന്ദ്രകുമാര്‍ ഇന്നലെ ആവര്‍ത്തിച്ചത് മുന്നണി മാറ്റത്തിനുള്ള തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യസഭാ‘തെരഞ്ഞെടുപ്പില്‍ എല്ഡിഎഫ്സ്ഥാനാര്ത്ഥികള്ക്ക് വോട്ട് ചെയ്യണമെന്ന് ജെഡിയുവിനോടുംആര്എസ്പിയോടും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്അഭ്യര്ഥിച്ചുവെന്നവാര്ത്ത അടിസ്ഥാനരഹിതമാണെന്ന് ഉറപ്പിച്ചു പറഞ്ഞത് സിപിഎമ്മിലെ പിണറായി വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു.ഇരുപാര്‍ട്ടികളോടും വി.എസ്. വോട്ട് ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്ത.
എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന് തന്നെയോ ജെഡിയുവിലെ ആരെയെങ്കിലുമോ വിളിച്ചിട്ടില്ലെന്ന് എം.പി. വീരേന്ദ്രകുമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് വ്യക്തമാക്കി. വി.എസ്സിനെ കണ്ടിട്ടോ സംസാരിച്ചിട്ടോ മാസങ്ങളായി. ഇക്കാര്യം സംബന്ധിച്ച് എല്‍ഡിഎഫ് നേതാക്കളോ വി.എസ്സോ ബന്ധപ്പെട്ടിട്ടില്ല. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് വീരേന്ദ്രകുമാര്‍ അവകാശപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: