കൊച്ചി: ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിലെ കരാര്‍തൊഴിലാളികള്‍ അഞ്ചു ദിവസമായി നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. റീജണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പണിമുടക്ക് അവസാനിപ്പിച്ചത്.
ഇന്ന് പ്ലാന്റില്‍ പ്രവര്‍ത്തനം തുടങ്ങും. സേവനവേതനകരാര് പുതുക്കണമെന്നാവശ്യപ്പെട്ടാണ് കരാര്‍തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് ചര്‍ച്ചയില്‍ ഏകദേശധാരണയായി.
നേരത്തെ രണ്ടുവട്ടം സംയുക്തസമരസമിതി നേതാക്കളുമായി മാനേജ്മെന്റ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഉദയംപേരൂര്‍ ബോട്ടിലിംഗ് പ്ലാന്റില്‍നിന്നും നിത്യേന 150 ലോഡ് സിലിണ്ടറുകളാണ് വിതരണത്തിന് കൊണ്ടുപോകുന്നത്. സമരം അഞ്ചു ദിവസം പിന്നിട്ടതോടെ മധ്യകേരളത്തില്‍ പാചകവാതകക്ഷാമം രൂക്ഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: