ന്യൂദല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രാലയം പുതുതായി നടപ്പിലാക്കുന്ന “സ്വദേശ് ദര്ശന്’ പദ്ധതിക്ക് കീഴില്‍ ഉള്പ്പെടുത്തിരാജ്യത്തെ ബുദ്ധമത സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കുമെന്ന്കേന്ദ്ര ടൂറിസംസഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ ലോക്സഭയില്‍ രേഖാമൂലം വ്യക്തമാക്കി. ബീഹാറിലെ ബോധ്ഗയ, രാജ്ഗീര്‍, വൈശാലി എന്നീസ്ഥലങ്ങളും ഉത്തര്‍പ്രദേശിലെ കപിലവസ്തു, സാര്‍നാഥ്, ശ്രാവസ്തി, കുശി നഗര്‍ എന്നിവയും അടങ്ങുന്നതാണ് ബുദ്ധിസ്റ്റ് സര്‍ക്യൂട്ട്.
ബുദ്ധിസ്റ്റ് സര്‍ക്യൂട്ടുകളില്‍ ലഭ്യമാവുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനായി ഉത്തര്‍പ്രദേശ്, ബീഹാര്‍ ഗവണ്മെന്റുകള് ലോക ബാങ്കുമായി 2013 ഒക്ടോബറില്‍ കരാര്ഒപ്പുവെച്ചിരുന്നെന്ന് മറ്റൊരു ചോദ്യത്തിനുത്തരമായി ഡോ. മഹേഷ് ശര്‍മ്മ പറഞ്ഞു.
ആകെ 450 ലക്ഷംചെലവുവന്ന പദ്ധതിയുടെഒന്നാംഘട്ടത്തില്കേന്ദ്ര ടൂറിസം മന്ത്രാലയം 225 ലക്ഷവും ഉത്തര്‍പ്രദേശ്, ബീഹാര്സംസ്ഥാനങ്ങള് 22.50 ലക്ഷംവീതവും നല്കി. 180 ലക്ഷം രൂപയാണ് ലോക ബാങ്ക് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: