ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്ലി ബിസിനസ് രംഗത്തും ചുവട് ഉറപ്പിയ്ക്കുന്നു. 90 കോടി രൂപ മുടക്കി ജിംനേഷ്യം ശ്രംഖല തുടങ്ങാനാണ് വിരാട് കോഹ്ലിയുടെ പദ്ധതി. 190 കോടി രൂപയാണ് മുതല്‍ മുടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചീസല് ഫിറ്റ്സന് എന്നാണ് ഈ ജിംനേഷ്യം ശൃംഖലയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.
വലിയൊരു ജിം ശ്രംഖലയാണ് കോഹ്ലി ലക്ഷ്യമിടുന്നത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെമ്പാടുമായി 75 കേന്ദ്രങ്ങളിലേക്ക് ശ്രംഖല വ്യാപിപ്പിക്കും. കോര്‍ണര്‍ സ്റ്റോണ്‍ സ്പോര്‍ട്സ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്ന കമ്പനിയും കോഹ്ലിക്കൊപ്പമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പേരെടുത്ത ഫിറ്റ്നസ് എക്സ്പെര്ട്ടുമാരെ കൊണ്ടുവരാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്. രാജ്യത്ത് ഏകദേശം1,300 കോടി രൂപയുടെ നിക്ഷേപമാണ് ഫിറ്റ്നസ് ബിസിനസ് രംഗത്തുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് കോഹ്ലിക്ക് മുമ്പ് ജിം ബിസിനസിലേക്ക് ഇറങ്ങിയത്. സ്പോര്‍ട്സ് ഫിറ്റ് എന്നാണ് ധോണിയുടെ ജിമ്മിന്റെ പേര്. സച്ചിന് തെണ്ടുല്‍ക്കറും ഗാംഗുലിയും ബിസിനസില്‍ പണം ഇറക്കിയിട്ടുണ്ട്. ഇരുവരും ഹോട്ടല്‍ രംഗത്താണ് ചുവട് വച്ചത്. സച്ചിന് മുംബൈയില്‍ റസ്റ്റോറന്റ് തുടങ്ങിയപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു. കൊല്‍ക്കത്തയിലാണ് ഗാംഗുലിയുടെ റസ്റ്റോറന്റ്.
ക്രിക്കറ്റ് താരം യുവരാജ് സിംഗും ബിസിനസില്‍ പണം ഇറക്കിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കിയുള്ള ബ്യൂട്ടി ആന്റ് വെല്‍നെസ് സ്റ്റാര്‍ട്ട് അപ്പ് സംരംഭമായിരുന്നു അത്. വ്യോമോ എന്നാണ് പേര്. എന്നാല്‍ യുവരാജ് ഇതിനായി എത്രപണം മുടക്കിയിട്ടുണ്ടെന്ന് മാത്രം അറിയില്ല. മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പയും ഭക്ഷണ വ്യവസായത്തില്‍ പണം ഇറക്കിയ വ്യക്തിയാണ്. ഐടിഫിന് എന്ന സംരംഭത്തില്‍ സഹ ഉടമയാണ് ഉത്തപ്പ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: