കൊച്ചി: സേവന നികുതി പിന്‍വലിക്കുക, ഏജന്‍സി കമ്മീഷനും ക്ഷേമ നിധി ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുക, സമ്മാന ഘടന പരിഷ്ക്കരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ലോട്ടറി സംരക്ഷണ സമിതി 29 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സിപിഎം കേന്ദ്രകമ്മറ്റി അംഗം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. 29 മുതല്‍ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി കേരള ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പന ബഹിഷ്കരിക്കുമെന്നും കണ്‍വീനര്‍ എം വി ജയരാജന് പറഞ്ഞു.
ടിക്കറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കലും, നിരക്ക് വര്‍ദ്ധിപ്പിക്കലും മാത്രമാണ് നടക്കുന്ന പരിഷ്ക്കാരങ്ങള്‍. സമ്മാന ഘടന പരിഷ്ക്കരിക്കാത്തതിനാലും, മാധ്യമങ്ങളില്‍ നിന്ന് പരസ്യം ഒഴിവാക്കിയതും, അച്ചടി ക്രമക്കേടും, ചൂതാട്ട ലോട്ടറിയും കേരളാ ലോട്ടറിയുടെ വില്‍പ്പന ഗണ്യമായി കുറച്ചു.
സമ്മാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം ഉണ്ടായിട്ടും അത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. സേവന നികുതി പിരിക്കാന്‍ തുടങ്ങിയതോടെ ലോട്ടറി ടിക്കറ്റ് കെട്ടികിടക്കുകയാണ്. 29 ന് നറുക്കെടുക്കേണ്ട അക്ഷയ ലോട്ടറിയുടെ 75000 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. 56 ലക്ഷം ടിക്കറ്റ് കെട്ടികിടക്കുകയാണ്.
ഏപ്രില്‍ 7 ന് നറുക്കെടുത്ത ലോട്ടറിയുടെ 442 ടിക്കറ്റുകള്‍ ഒരേ നമ്പറിലാണ്. ഇതിനെതിരെ നടപടിയില്ല. ഏജന്റ്്മാര് വാങ്ങുന്ന ടിക്കറ്റുകളുടെ വില്‍പ്പന നടന്നില്ലെങ്കിലും നികുതി നല്‍കേണ്ടിവരും.
അഞ്ച് ശതമാനം ഏജന്‍സി കമ്മീഷന് വര്‍ദ്ധിപ്പിക്കാതെ വില്‍പ്പനയുമായി മുന്നോട്ട് പോകാനാവില്ലെന്നും സമരസമിതി കണ്‍വീനര്‍ എം. വി. ജയരാജന്, പി കൃഷ്ണന് (ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്സ് സംഘ്- ബിഎംഎസ്) എന്നിവര്‍ പറഞ്ഞു. വി എസ് മണി (ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്സ് യൂണിയന് -സിഐടിയു), ഫിലിപ്പ് ജോസഫ് (ഓള് കേരള ലോട്ടറി ഏജന്‍സ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസ് – ഐഎന്‍ടിയുസി),
വി ബാലന് (ഓള് കേര് ലോട്ടറി ട്രേഡേഴ്സ് യൂണിയന് – എഐടിയുസി), സണ്ണി തെക്കേടം (കേരള ലോട്ടറി ഏജന്‍സ് – സെല്ലേഴ്സ് ആന്റ് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് – കെടിയുസിഎം), എം അസ്റുദ്ദീന് (കേരള ലോട്ടറി വ്യാപാരി സമിതി യൂണിയന്), കെ ഉണ്ണികൃഷ്ണന് (കേരള ലോട്ടറി ഏജന്‍സ് അസോസിയേഷന്)ജോര്‍ജ്ജ് കോട്ടൂര്‍ (കെടിയുസിഎം), ബ്രഷ്നേവ് (സിഐടിയു) എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: