തിരുവനന്തപുരം: വി എസ് അച്യൂതാനന്ദനെ സംസ്ഥനസമിതിയില് ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്രക്കമ്മറ്റിക്ക് വിട്ടുകൊണ്ട് സിപിഎം സംസ്ഥാനസമിതി യോഗം അവസാനിച്ചു. വി.എസിന്റെ കാര്യം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിക്കും.
പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 15 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് കെ ജെ തോമസ്, എം എം മണി, ടി പി രാമകൃഷ്ണന് എന്നിവരെ പുതിയതായി തെരഞ്ഞെടുത്തു. വൈക്കം വിശ്വന്, പാലോളി മുഹമ്മദ്കുട്ടി, പി.കെ ഗുരുദാസന് എന്നിവരെ ഒഴിവാക്കി.
നേരത്തേ സംസ്ഥാന സമിതി യോഗത്തിലേക്ക് വി എസിനെ ക്ഷണിക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് വിഎസിനെ ക്ഷണിച്ചത്. വിഎസ് യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സാനിധ്യത്തിലായിരുന്നു യോഗം നടന്നത്.
നേരത്തേ സംസ്ഥാന സമിതി യോഗം ചേരുന്നതിന് മുമ്പായി കേരളത്തിലെ കേന്ദ്രക്കമ്മറ്റിയംഗങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: