കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. വെടിവെയ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഇന്ദ്രജിത് സിങ് (30) കൊല്ലപ്പെട്ടു. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് തൃണമൂല്‍ ആരോപിച്ചു.
ബുര്ധ്വാനിലും നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലുമാണ് ആക്രമണം ഉണ്ടായത്. ബര്‍ദ്വാന്‍ ജില്ലയിലെ കത്വയിലുള്ള പോളിംഗ് ബൂത്തിനു മുമ്പിലായിരുന്നു വെടിവയ്പുണ്ടായത്. രാവിലെ ഏഴിനു തെരഞ്ഞെടുപ്പ് ആരംഭിച്ച ഉടനെയായിരുന്നു ആക്രമണം. പതിനാലാം വാര്‍ഡിലെ ബൂത്തു പിടിത്തം തടയാന്‍ ശ്രമിച്ചതിനാലാണ് ഇന്ദ്രജിതിന് വെടിയേറ്റതെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. തൊട്ടടുത്തു നിന്നാണ് ഇയാളെ വെടിവച്ചത്. സംഭവസ്ഥലത്തു തന്നെ ഇയാള്‍ മരിച്ചു.
അക്രമത്തില്‍ ചില വോട്ടര്‍മാര്‍ക്കും പരുക്കേറ്റു. പ്രദേശത്ത് നിന്ന് പൊലീസ് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. കത്വയിലെ നിരവധി ബൂത്തുകളില്‍ ആക്രമണം ഉണ്ടായെന്നും പൊലീസ് പരിശോധിക്കുകയാണെന്നും എസ്പി കുനാല്‍ അഗര്‍വാള്‍ അറിയിച്ചു. നോര്‍ത്ത് 24 പര്ഗനാന ജില്ലയിലെ തിതഗഡില് ക്യൂവില്‍ നില്‍ക്കുന്പോഴാണ് അന്‍പത്തഞ്ചുകാരനായ പഞ്ചു സോന്‍കര്‍ വെടിയേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ വിവരം അറിഞ്ഞുവെന്നും സ്ഥിരീകരണത്തിനായി കാക്കുകയാണെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങള്ക്കിടയൊണ് വോട്ടെടുപ്പ് നടക്കുന്നത്. 35 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശക്തി തെളിയിക്കാനുളള ശ്രമത്തിലാണ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍.
കഴിഞ്ഞ ശനിയാഴ്ച കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കു നടന്ന വോട്ടെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: