ന്യൂദല്‍ഹി: നേപ്പാളില്‍ ഭൂചനത്തെത്തുടര്ന്നുണ്ടായ രക്ഷാ പ്രവര്‍ത്തനത്തിന് ഭാരതം നേതൃത്വം നല്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആവശ്യമുള്ളവര്‍ക്കു സഹായമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാള്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമായി മോദി സംസാരിച്ചു.
ഭൂചനത്തെത്തുടര്ന്നു കാഠ്മണ്ഡു വിമാനത്താവളം അടച്ചു. നിരവധി കെട്ടിടങ്ങളും റോഡുകളും തകര്‍ന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം അമ്പതോളം പേര് മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദുരന്തത്തെക്കുറിച്ചുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: