കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ ചരിത്ര പ്രധാന്യമുള്ള ധരഹാര സ്തൂപം തകര്‍ന്നു വീണു. സ്തൂപത്തിനുള്ളില്‍ നാനൂറിലധികം പേര് കുടുങ്ങികിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 40 വര്‍ഷത്തിനിടെ മേഖലയില്‍ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണ് ഇന്ന് അനുഭവപ്പെട്ടത്.
ഭൂചലനത്തിന് പിന്നാലെ എവറസ്റ്റ് കൊടുമുടിയില്‍ വന്‍ ഹിമപാതവും ഉണ്ടായി. നേപ്പാളിലുണ്ടായ ഭൂചലനത്തിന്റെ തീവ്രത 7.9 ആണെന്ന് പുതിയതായി വന്ന റിപ്പോര്‍ട്ടുകള്‍. ലാംജംഗില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് നേപ്പാളിലെ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. നേപ്പാളില്‍ 150 ഓളം പേര് മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 36 മൃതദേഹങ്ങള്‍ കാഠ്മണ്ഡുവിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കാഠ്മണ്ഡു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാള്‍ പ്രസിഡന്റ് രാം ബരണ് യാദവുമായി ഫോണില്‍ ബന്ധപ്പെട്ട് ഭൂചലനത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്തി.
ഭാരതത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെ സംഘം നേപ്പാളിലേക്ക് തിരിച്ചു. ഭൂചനത്തെതുടര്ന്ന് കാഠ്മണ്ഡുവില്‍ എമര്‍ജന്‍സി ഓഫീസ് തുറന്നു: 4261945, 4261790
പ്രതികരിക്കാൻ ഇവിടെ എഴുതുക: