മുംബൈ: റിക്ടര്‍ സ്കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം നേസപ്പാളില് നാശം വിതക്കുമ്പോള്‍ 300,000 വിദേശീയര്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു.
ഒരോ രാജ്യത്ത് നിന്നും എത്ര പേരുണ്ടായിരുന്നു, അവരുടെ ഇപ്പോഴത്തെ നില എന്നിവ ചുവടെ
ഓസ്ട്രേലിയ: 549 ഓസ്ട്രേലിയന്സാണ് നേപ്പാളില്‍ ഭൂകമ്പം നടക്കുന്ന സമയത്തുണ്ടായിരുന്നത്. ഇതില്‍ 200 പേര് സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഓസ്ട്രിയ: 250 പേരാണ് ഓസ്ട്രിയയില്‍ നിന്നുണ്ടായിരുന്നത്. അത്യാഹിതങ്ങളൊന്നും ഇവരെ പറ്റി ലഭിച്ചിട്ടില്ല.
ബംഗ്ലാദേശ്: അണ്ടര്‍14 വനിതാ വിഭാഗം ഫുഡ്ബോള്‍ ടീമുള്‍പ്പടെ 50 ബംഗ്ലാദേശികളാണ് ദുരന്ത സമയത്തുണ്ടായിരുന്നത്. എന്നാല്‍ ബംഗ്ലാദേശികളായ എത്ര പേര് നേപ്പാളിലുണ്ടായിരുന്നെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ല.
ബ്രിട്ടന്: 100 പേര് ബ്രിട്ടനില്‍ നിന്നുണ്ടായിരുന്നതായി കരുതുന്നു. പരിക്കുകളോ മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ചൈന: ദുരന്തത്തില്‍ ചൈനയില്‍ നിന്നുള്ള നാല് പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 10 പേര് ഗുരുതരാവസ്ഥയിലാണ്. ടിബറ്റില്‍ നിന്നുള്ള 20 പേര് മരിച്ചതായി ഷിന്‍ഹുവാ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊളംബിയ: ഏഴ് കൊളംബിയക്കാരെ കാണാതായിട്ടുണ്ട്. എന്നാല്‍ അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ക്രൊയേഷ്യ: നാല് ക്രൊയേഷ്യന്‍ ടൂറിസ്റ്റുകളാണ് നേപ്പാളില്‍ ഉണ്ടായിരുന്നത്, വിവരങ്ങള്‍ ലഭ്യമല്ല.
ചെക്ക് റിപ്പബ്ലിക്ക്: 155 പേര്, 54 പേരുമായി ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.
എസ്റ്റോണിയ: നേപ്പാളിലുണ്ടായിരുന്നത് 30 എസ്റ്റോണിയക്കാര്‍. ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഫ്രാന്‍സ്: 1,098 പേര്, അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഗ്രീസ്: നേപ്പാളിലുണ്ടായിരുന്നത് രണ്ട് ഗ്രീക്കുകാര്‍, ഇവര്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്
ഭാരതം: നേപ്പാളിലുണ്ടായിരുന്നതില് അഞ്ച് ഭാരതീയര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടത് ഭാരത അതിര്‍ത്തിയിലാണ്. ഇതുവരെ 1935 ഭാരതീയരെ നേപ്പാളില്‍ നിന്ന് ഒഴിപ്പിച്ചു.
ഇന്‍ഡോനേഷ്യ: 34 പേര്, 18 പേരുടെ വിവരങ്ങള്‍ ലഭ്യമല്ല.
അയര്‍ലന്‍ഡ്: നേപ്പാളിലുള്ളത് 100 അയര്‍ലന്‍ഡുകാര്‍, മിക്കവരുമായും ബന്ധപ്പെട്ടു.
ഇസ്രയേല്‍: 600 പേരുണ്ടായിരുന്നു, 400 പേരെ ബന്ധപ്പെട്ടപ്പോള്‍ ഇവര്‍ കാഠ്മണ്ഡുവിലെ എംബസിയില്‍ അഭയം തേടിയതായി അറിയാന്‍ കഴിഞ്ഞു.
ഇറ്റലി: 300 ഇറ്റലിക്കാര്‍, ആരുമായും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല.
ജപ്പാന്: ഒരാള്‍ കൊല്ലപ്പെട്ടു, ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. 1,100 ജപ്പാന്ക്കാര് നേപ്പാളില്‍ താമസിക്കുന്നതായാണ് എംബസിയില്‍ നിന്നുള്ള അറിവ്.
ലത്വിയ: 41 പേരുമായി ബന്ധപ്പെട്ടു, ആര്‍ക്കും പരിക്കുകളൊന്നുമില്ല.
ലിതുവാനിയ: 55 പേര്, അഞ്ച് പേരെ കണ്ടെത്തിയിട്ടില്ല.
മലേഷ്യ: രണ്ട് പേരെ കാണാതായി, എവറസ്റ്റ് ആസ്ഥാനമാക്കി തമ്പടിച്ചിരിക്കുന്ന മാലേഷ്യന് മലകയറ്റ സംഘം സുരക്ഷിതര്‍
മെസിക്കോ: 28 പേര് സുരക്ഷിതര്‍, ഒരാളെ കാണാതായിട്ടുണ്ട്.
നോര്‍വെ: 150 പേര്, അപകടങ്ങളുണ്ടായതായി അറിവില്ല.
പാക്കിസ്ഥാന്: മുപ്പത് പേരെ നേപ്പാളില്‍ നിന്ന് ഒഴിപ്പിച്ചു, കൃത്യമായി എത്ര പേരുണ്ടെന്ന് അറിവായിട്ടില്ല.
ഫിലിപ്പിന്‍സ്: രണ്ട് പേര്, ഇവര്‍ സുരക്ഷിതരെന്നാണ് റിപ്പോര്‍ട്ടുകള്‍
പോര്‍ചുഗല്‍: നേപ്പാളില്‍ ഉണ്ടായിരുന്ന ഏഴ് പോര്‍ചുഗീസുകാരും സുരക്ഷിതര്‍
റൊമാനിയ: 28 പേരും സുരക്ഷിതര്‍.
റഷ്യ: റഷ്യക്കാരാരും മരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്
സിംഗപൂര്‍: കൃത്യമായ എണ്ണം ലഭ്യമല്ല, ഭൂരിഭാഗം പേരുമായി ബന്ധപ്പെട്ടു.
ശ്രീലങ്ക: 100 ശ്രീലങ്കകാര്, ഇവര്‍ തങ്ങളെ ഇവിടെ നിന്നും ഒഴിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്, അത്യാഹിതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
തെക്കന്‍ കൊറിയ: മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്ഥിര താമസക്കാരായ 650 പേരും വിനോദ സഞ്ചാരികളായ 1000 പേരും ദുരന്ത സമയത്ത് ഉണ്ടായിരുന്നതായി കണക്കാകുന്നു.
സ്വീഡന്: 150 പേര്, അത്യാഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തയ്വാന്: 179 പേര്, 152 പേര് സുരക്ഷിതര്‍. മറ്റുള്ളവരുടെ കാര്യം അറിവായിട്ടില്ല.
തയ്ലന്‍ഡ്: നേപ്പാളില്‍ ദുരന്ത സമയത്തുണ്ടായിരുന്നത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുള്‍പ്പടെ 66 പേര്, എല്ലാവരും സുരക്ഷിതര്‍.
അമേരിക്ക: മൂന്ന് പേര് മരണമടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: