കൊച്ചി: കേരളത്തില്‍ നടന്ന ആദ്യത്തെ താലിബാന് മോഡല്‍ അക്രമസംഭവത്തിലെ പ്രതികളുടെ ശിക്ഷാപ്രഖ്യാപനം മെയ് അഞ്ചിന് നടക്കും.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന് ഫ്രൊ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ 13 പേര് കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി.ശിക്ഷ അഞ്ചിന് പ്രഖ്യാപിക്കും. പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് ഭീകരവാദികളാണ്.
ജമാല്‍, മുഹമ്മദ് ഷോബിന്‍, ഷംസുദ്ദീന്, ഷാനവാസ്, പരീത്, യൂനസ് അലിയാര്, ജാഫര്‍, കെ.കെ അലി, അബ്ദുള്‍ ലത്തീഫ്, സജീര്‍, കാസിം, അന്‍വര്‍ സാദ്ദിഖ്, റിയാസ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ഇവരില്‍ പത്ത് പേര്‍ക്കെതിരെ ഭീകരവാദ വിരുദ്ധനിയമ (യുഎപിഎ) പ്രകാരമുള്ള കുറ്റം ചുമത്തി. മൂന്നുപേരെ യുഎപിഎ ചുമത്തുന്നതില്‍നിന്ന് ഒഴിവാക്കി. അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ഇല്ലാത്തത്. പ്രതികളെ സംരക്ഷിച്ചുവെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രതികള്‍ സ്ഫോടകവസ്തു ഉപയോഗിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. 18 പേര് കുറ്റക്കാരല്ലെന്നും കോടതി കണ്ടെത്തി. 10,11, 13 മുതല്‍ 24 , 26, 32, 37 വരെയുള്ള പ്രതികളെയാണ് വെറുതെവിട്ടത്. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ എന്‍ഐഎക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
രണ്ട്, മൂന്ന്, അഞ്ച്, ആറ്, എഴ് പ്രതികളാണ് പ്രധാനമായും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.ഇവര്‍ക്കെതിരെ 143,147,148,324,326, 307 തുടങ്ങി പ്രധാന വകുപ്പുകള്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.8,9,12,27, 28 പ്രതികള്‍ ഗൂഢാലോചനയില്‍ പങ്കാളികളാണ്. ഇവര്‍ക്കെതിരെ 201,226,120 ബി തുടങ്ങിയ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയത്. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ടുകരാണ്.
ഡോ. റെനീഫ്, അബ്ദുസലാം, ഫഹദ്, കെ.എം. അലി, പി.എം. റഷീദ്, മുഹമ്മദാലി, കമറുദ്ദീന്, നിയാസ്, മാഹിന്‍കുട്ടി, സിക്കന്ദര്‍ അലിഖാന്, ഷിയാസ്, സിയാദ്, അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, അനസ്, മൊയ്തീന്‍കുട്ടി, മനാഫ്, പി.വി. നൗഷാദ് എന്നിവരെയാണ് വിട്ടത്. കേസില്‍ ഒന്നാം പ്രതിയടക്കം അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്.
ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈപ്പത്തി മുസ്ലിം മതഭീകരവാദികള്‍ വെട്ടിമാറ്റിയത്. വാനില്‍ എത്തിയ സംഘം, പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന ജോസഫിന്റെ കാര്‍ വീടിനുസമീപം തടഞ്ഞുനിര്‍ത്തി ഗ്ലാസ് അടിച്ചുതകര്‍ത്ത് വലിച്ചുപുറത്തിറക്കിയാണ് ആക്രമിച്ചത്. കാറില്‍ ഒപ്പം ഉണ്ടായിരുന്ന മാതാവ് ഏലിക്കുട്ടി, സഹോദരി സിസ്റ്റര്‍ മേരി സ്റ്റെല്ല എന്നിവരെ തടഞ്ഞുവച്ചശേഷമായിരുന്നു ആക്രമണം. റോഡില്‍ പിടിച്ചുകിടത്തിയശേഷം മഴു ഉപയോഗിച്ചു കൈ വെട്ടിമാറ്റുകയായിരുന്നു.
കേരള പോലീസ് ആദ്യം അന്വേഷിച്ച കേസില്‍ 58 പ്രതികളെയാണ് പിടികൂടിയിരുന്നത്. പിന്നീട് എന്‍ഐഎ ഏറ്റെടുത്ത കേസില്‍ 37 പേരെ പ്രതിചേര്‍ത്തിരുന്നു. ഇവരില്‍ ആദ്യം അറസ്റ്റിലായ 31 പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഒരു പ്രതിയെ രണ്ടാഴ്ച മുന്‍പ് പിടികൂടിയിരുന്നു. മുഖ്യപ്രതിയടക്കം അഞ്ചുപേര്‍ ഇപ്പോഴും ഒളിവിലാണ്.
മുഖ്യപ്രതികളായ സവാദ്, സജില്‍, അസീസ് ഓടക്കാലി, ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം.കെ നാസര്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്നത്.
വിദേശത്തേക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് സ്വത്ത് കണ്ടെത്താന്‍ ശ്രമം നടന്നുവെങ്കിലും സര്‍ക്കാര്‍ പിന്നീട് ഈ തീരുമാനവുമായി മുന്നോട്ടുപോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: